മലക്കപ്പാറ അതിർത്തിയിലും പരിശോധന കർശനമാക്കി തമിഴ്‌നാട് സർക്കാർ

By Trainee Reporter, Malabar News
Representational Image
Ajwa Travels

വാൽപ്പാറ: കോവിഡ് വ്യാപനത്തെ തുടർന്ന് മലക്കപ്പാറ അതിർത്തിയിലും തമിഴ്‌നാട് സർക്കാർ പരിശോധന കർശനമാക്കി. ഇനി മുതൽ പൊള്ളാച്ചിവഴി വാൽപ്പാറയിലേക്ക് വരുന്നവർക്ക് രണ്ടു ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വാൽപ്പാറയിലുള്ള മലയാളികൾ നാട്ടിലേക്ക് വരുന്നത് കൂടുതലും ഈ വഴിയാണ്. ഇതോടെയാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്.

അതേസമയം, ആളിയാർ, മലക്കപ്പാറ ചെക്ക്പോസ്‌റ്റുകളിലും യാത്രക്കാർക്കുള്ള പരിശോധന കർശനമാക്കിയിട്ടുണ്ട്. നിലവിൽ വാൽപ്പാറ-പൊള്ളാച്ചി റൂട്ടുകളിൽ ഓടുന്ന അന്തർ സംസ്‌ഥാന ബസ് സർവീസുകൾ എല്ലാം നിർത്തിവെച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളും കടത്തിവിടുന്നില്ല. എന്നാൽ, തൃശൂർ ജില്ലയിലെ മലക്കപ്പാറ വരെ കെഎസ്ആർടിസിയും ചെക്ക്പോസ്‌റ്റുവരെ തമിഴ്‌നാട് സർക്കാർ ബസും സർവീസ് നടത്തുന്നുണ്ട്.

രണ്ടു ഡോസ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് മാത്രമാണ് ചെക്ക്പോസ്‌റ്റുവഴി പ്രവേശനം അനുവദിക്കുക. അല്ലാത്തവരെ മടക്കിയയക്കും. ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ്, പോലീസ്, നഗരസഭ എന്നിവയുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തുന്നത്. വരും ദിവസങ്ങളിലും കർശന പരിശോധനകൾ തുടരുമെന്നാണ് വിവരം.

Read Also: മരത്തിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE