കുറുക്കൻ മൂലയിൽ ഇന്ന് പുലർച്ചെയും കടുവ ഇറങ്ങി; യോഗം ചേർന്നു

By Trainee Reporter, Malabar News
tiger in kozhikode
Representational image
Ajwa Travels

വയനാട്: മാനന്തവാടിയിലെ കുറുക്കൻമൂലയിൽ ഇന്ന് പുലർച്ചെയും കടുവ ഇറങ്ങി ആടിനെ കൊന്നു. ഇന്ന് പുലർച്ചെ മൂന്നോടെ ഇറങ്ങിയ കടുവ പടമല കുരുത്തോല സുനിയുടെ ആടിനെ പിടിച്ചു. ഇതോടെ കടുവ തിന്ന വളർത്തുമൃഗങ്ങളുടെ എണ്ണം 15 ആയി. പ്രദേശത്ത് കൂട് സ്‌ഥാപിച്ച് കടുവയെ പിടിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് കടുവ വീണ്ടും ഇറങ്ങിയത്. ഇതോടെ പയ്യമ്പള്ളി, കുറുക്കൻ മൂല, പടമല പ്രദേശങ്ങളിലെ ജനങ്ങൾ ഏറെ പ്രതിസന്ധിയിലായി.

അതേസമയം, കഴിഞ്ഞ ദിവസം സബ് കളക്‌ടർ ആർ ശ്രീലക്ഷ്‌മിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. കുറുക്കൻ മൂലയിലും പരിസര പ്രദേശങ്ങളിലും രാവിലെ പാൽ അളക്കുന്ന സമയത്തും കുട്ടികൾ സ്‌കൂളിൽ പോകുന്ന സമയത്തും പോലീസിന്റെയും വനംവകുപ്പിന്റെയും പ്രത്യേക സ്‌ക്വാഡ് സ്‌ഥലത്ത്‌ ക്യാമ്പ് ചെയ്യണമെന്ന് യോഗത്തിൽ തീരുമാനിച്ചു. കടുവയെ മയക്കുവെടിവെച്ച് പിടികൂടാൻ വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘവും സ്‌ഥലത്ത്‌ ക്യാമ്പ് ചെയ്യുന്നുണ്ട്.

Most Read: പിജി ഡോക്‌ടർമാരുമായി സർക്കാർ ഇന്ന് ചർച്ച നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE