ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്‌നം; ഹെൽത്ത് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ

സെക്രട്ടറിയേറ്റ് ഉൾപ്പടെ വരുന്ന സർക്കിളിലെ ഹെൽത്ത് ഇൻസ്‌പെക്‌ടറായ കെ ഗണേഷ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. ആമയിഴഞ്ചാൻ തോട്ടിലേക്കുള്ള സ്വകാര്യ സ്‌ഥാപനത്തിന്റെ മാലിന്യനീക്കം തടഞ്ഞില്ലെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള കുറ്റം

By Trainee Reporter, Malabar News
Vigilance complaint against Mayor Arya Rajendran_11zon
ആര്യ രാജേന്ദ്രൻ
Ajwa Travels

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്‌നത്തിലെ ആഭ്യന്തര റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ഹെൽത്ത് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ. സെക്രട്ടറിയേറ്റ് ഉൾപ്പടെ വരുന്ന സർക്കിളിലെ ഹെൽത്ത് ഇൻസ്‌പെക്‌ടറായ കെ ഗണേഷ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനാണ് സസ്‌പെൻഡ് ചെയ്‌തത്‌.

ആമയിഴഞ്ചാൻ തോട്ടിലേക്കുള്ള സ്വകാര്യ സ്‌ഥാപനത്തിന്റെ മാലിന്യനീക്കം തടഞ്ഞില്ലെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള കുറ്റം. സ്വകാര്യ സ്‌ഥാപനത്തിലെ മാലിന്യ നീക്കം തടഞ്ഞില്ല, സ്‌ഥാപനത്തിനെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്‌ഥനെ വിളിപ്പിച്ചെങ്കിലും ഫോണെടുത്തില്ല തുടങ്ങിയ കാരണങ്ങൾ നിരത്തിയാണ് സസ്‌പെൻഷൻ.

ആമയിഴഞ്ചാൻ തോട് കടന്നുപോകുന്ന രാജാജി നഗർ, പാളയം, തമ്പാനൂർ ഭാഗങ്ങൾ ഉൾപ്പെടുന്ന പ്രദേശത്തിന്റെ മേൽനോട്ട ചുമതല സെക്രട്ടറിയേറ്റ് സർക്കിൾ ഹെൽത്ത് ഇൻസ്‌പെക്‌ടറായ ഗണേഷിനാണ്. കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ അന്വേഷണത്തിൽ ഗണേഷിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്‌ചയുണ്ടായതായി കണ്ടെത്തുകയും ചെയ്‌തിരുന്നു. പിന്നാലെയാണ് നടപടി.

ശുചീകരണ തൊഴിലാളിയായ ജോയി മരിച്ച സംഭവത്തിൽ തിരുവനന്തപുരം കോർപ്പറേഷനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. 46 മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം കണ്ടെടുത്തത്. കനാലിൽ മാലിന്യം അടിഞ്ഞുകൂടി കിടന്നതാണ് രക്ഷാപ്രവർത്തനം ദുഷ്‌ക്കരമാക്കിയത്. ജോയിയുടെ മരണത്തിന് ശേഷം മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്താൻ കർശന നടപടികൾ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു.

Most Read| ഗാസയിൽ പോളിയോ വൈറസ് സാന്നിധ്യം; ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE