കണ്ണൂർ: സിപിഎം നേതാവ് പി ജയരാജന് ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്. ഏതുസമയത്തു വേണമെങ്കിലും ജയരാജന് നേരെ ആക്രമണം ഉണ്ടാകാം എന്നാണ് റിപ്പോർട്. ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തെ തുടർന്ന് എതിർ ചേരികളിൽ ശത്രുത വർദ്ധിച്ചു. തുടർന്നാണ് അപായഭീഷണി കൂടിയതെന്നാണ് വിലയിരുത്തൽ.
തിരഞ്ഞെടുപ്പ് ഘട്ടത്തിൽത്തന്നെ ആക്രമണ സാദ്ധ്യത ഇന്റലിജൻസ് ചൂണ്ടിക്കാട്ടിയിരുന്നു. ജയരാജന് കൂടുതൽ പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ഉത്തരമേഖലാ ഐജി അശോക് യാദവ് നിർദേശിച്ചെങ്കിലും ജയരാജൻ നിരസിച്ചു. തലശ്ശേരി പാട്യത്തെ വീട്ടിൽ കൂടുതൽ പൊലീസുകാരെ സുരക്ഷയ്ക്ക് നിയോഗിച്ചെങ്കിലും ജയരാജൻ ഇടപെട്ടതിനെ തുടർന്ന് അവരെ തിരിച്ചു വിളിക്കേണ്ടി വന്നു. നിലവിൽ രണ്ട് ഗൺമാൻമാർ ജയരാജന്റെ സുരക്ഷയ്ക്കുണ്ട്.
Read also: രക്തക്കറ വൈഗയുടേത് തന്നെ; ഡിഎൻഎ പരിശോധനാ ഫലം







































