തിരുവനന്തപുരം: സനുമോഹന്റെ ഫ്ളാറ്റിൽ നിന്ന് കണ്ടത്തിയ രക്‌തക്കറ വൈഗയുടേത് തന്നെയെന്ന് പൊലീസ് ഡിഎൻഎ പരിശോധനാ ഫലം. ശ്വാസം മുട്ടിച്ചപ്പോൾ കുട്ടിയുടെ മൂക്കിൽ നിന്ന് വന്ന രക്‌തമാകാം ഇതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം സനുമോഹനെ തെളിവെടുപ്പിനായി കൊയമ്പത്തൂരിലേക്ക് കൊണ്ടുപോയി. ഒളിവിൽ കഴിഞ്ഞിരുന്ന സ്‌ഥലങ്ങളിലാണ് തെളിവെടുപ്പ്.
കൊച്ചിയിലെ തെളിവെടുപ്പ് പൂർത്തിയാക്കിയതിന് പിന്നാലെയാണ് സനുമോഹനെ അന്വേഷണസംഘം കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത്. അവിടെ വച്ച് സനുമോഹന്റെ വാഹനം അന്വേഷണസംഘം പരിശോധിക്കും. ശേഷം സനുമോഹൻ ഒളിവിൽ കഴിഞ്ഞിരുന്ന ഗോവയിലും മൂകാംബികയിലും അന്വേഷണ സംഘം പോകും. തെളിവെടുപ്പിനായി അതത് സംസ്‌ഥാനങ്ങളിലെ പൊലീസിനോട് സംഘം സഹായം തേടിയിട്ടുണ്ട്.
കസ്‌റ്റഡി കാലാവധിക്കുള്ളിൽ കേസിലെ എല്ലാ ദുരൂഹതകളും നീക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
Read also: സോളാർ തട്ടിപ്പ് കേസ്; സരിതാ നായർ അറസ്‌റ്റിൽ