തിരൂരിലെ മൂന്ന് വയസുകാരന്റെ മരണം; രണ്ടാനച്‌ഛൻ അറസ്‌റ്റിൽ

By Trainee Reporter, Malabar News
Two arrested with brown sugar in Balussery
Ajwa Travels

മലപ്പുറം: തിരൂരിൽ മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ രണ്ടാനച്‌ഛൻ അർമാൻ അറസ്‌റ്റിൽ. ഇയാൾ കുട്ടിയെ ആശുപത്രിയിൽ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ പാലക്കാട് വെച്ചാണ് അർമാനെ പോലീസ് പിടികൂടിയത്. തിരൂർ ഇല്ലത്തപാടത്തെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പശ്‌ചിമബംഗാൾ സ്വദേശി മുംതാസ് ബീവിയുടെ മകൻ ഷെയ്‌ക്ക് സിറാജാണ് തിരൂർ ജില്ലാ ആശുപത്രിയിൽ മരിച്ചത്.

കുട്ടിയുടെ മരണ വിവരം അറിഞ്ഞതോടെയാണ് അർമാൻ ആശുപത്രിയിൽ നിന്നും കടന്നുകളഞ്ഞത്. മർദ്ദനമേറ്റ നിലയിലാണ് ഇയാൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ മുംതാസ് ബീവിയും രണ്ടാം ഭർത്താവായ അർമാനും തമ്മിൽ തർക്കമുണ്ടായതായി പ്രദേശവാസികൾ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.

തുടർന്ന് ഇന്നലെ വൈകിട്ടോടെയാണ് കുഞ്ഞിനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. പിന്നാതെ കുട്ടിയുടെ മരണം സ്‌ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മ നിലവിൽ പോലീസ് കസ്‌റ്റഡിയിലാണ്. ഒരാഴ്‌ച മുമ്പാണ് കുടുംബം ക്വാർട്ടേഴ്‌സിൽ താമസം തുടങ്ങിയത്.

Most Read: സംസ്‌ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം; അന്തിമ തീരുമാനം നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE