‘സമയം വളരെ പ്രധാനപ്പെട്ടത്, വേഗം വേണം, അല്ലെങ്കിൽ വലിയ രക്‌തചൊരിച്ചിൽ’

ട്രംപ് മുന്നോട്ടുവെച്ച ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ട ചർച്ച ഇന്ന് ഈജിപ്‌തിലെ കയ്‌റോയിൽ ആരംഭിച്ചേക്കും. ബന്ദികളുടെയും പലസ്‌തീൻ തടവുകാരുടെയും കൈമാറ്റമാണ് മുഖ്യചർച്ചാ വിഷയം.

By Senior Reporter, Malabar News
Donald Trump
Ajwa Travels

വാഷിങ്ടൻ: ഹമാസിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും വേഗത്തിൽ പ്രവർത്തിക്കണമെന്ന് ട്രംപ് നിർദ്ദേശിച്ചു. സമാധാന പദ്ധതിയുടെ ഒന്നാംഘട്ടം ഈയാഴ്‌ച നടപ്പിലാക്കുമെന്നും ട്രംപ് അറിയിച്ചു.

സമയം വളരെ പ്രധാനപ്പെട്ടതാണ്. അല്ലെങ്കിൽ വലിയ രക്‌തചൊരിച്ചിൽ ഉണ്ടാകും. ബന്ദികളെ വളരെ വേഗം മോചിപ്പിക്കുമെന്ന് കരുതുന്നതായും ട്രംപ് പറഞ്ഞു. അതേസമയം, ട്രംപ് മുന്നോട്ടുവെച്ച ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ട ചർച്ച ഇന്ന് ഈജിപ്‌തിലെ കയ്‌റോയിൽ ആരംഭിച്ചേക്കും. ബന്ദികളുടെയും പലസ്‌തീൻ തടവുകാരുടെയും കൈമാറ്റമാണ് മുഖ്യചർച്ചാ വിഷയം.

അതിനിടെ, ഗാസയിൽ ഇസ്രയേൽ ടാങ്കുകൾ വീടുകൾ ഇടിച്ചുനിരത്തുന്നത് ഇന്നലെയും തുടർന്നു. ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ഖത്തർ, ഈജിപ്‌ത്‌, യുഎസ് എന്നീ രാജ്യങ്ങളുടെ മധ്യസ്‌ഥതയിലാണ് കയ്‌റോയിലെ ചർച്ച. ഇസ്രയേൽ, ഹമാസ് പ്രതിനിധികൾ പങ്കെടുക്കും. ആയുധം ഉപേക്ഷിക്കണമെന്ന ആവശ്യത്തോട് ഹമാസ് പ്രതികരിക്കാത്ത സാഹചര്യത്തിൽ ഇസ്രയേൽ വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറാകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.

Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE