രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്‌തം; മുകേഷ് തലസ്‌ഥാനം വിട്ടു- സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്

ധാർമികത മുൻനിർത്തി മുകേഷ് മാറിനിൽക്കണമെന്ന സിപിഐ നിലപാട് സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ട് നേരിട്ടറിയിച്ചിരുന്നു.

By Trainee Reporter, Malabar News
Mukesh
Mukesh MLA
Ajwa Travels

തിരുവനന്തപുരം: നടിയുടെ ലൈംഗികപീഡന പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ നടനും എംഎൽഎയുമായ മുകേഷ് രാജിവെക്കണമെന്ന ആവശ്യം ശക്‌തം. മഹിളാ കോൺഗ്രസ് ഇന്ന് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനന്ദവല്ലീശ്വരത്തെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തും. വാനിതാ കൂട്ടായ്‌മയായ വിമൻ കളക്‌ടീവും എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തും.

മുകേഷിന്റെ പട്ടത്താനത്തെ വീട്ടിലേക്ക് ബിജെപിയും പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. മുകേഷ് രാജിവെക്കും വരെ സമരം തുടരാനാണ് തീരുമാനം. പ്രതിഷേധനങ്ങളുടെ പശ്‌ചാത്തലത്തിൽ എംഎൽഎ ഓഫീസിനും വീടിനും പോലീസ് സുരക്ഷ കൂടിയിട്ടുണ്ട്. അതിനിടെ, മുകേഷ് തിരുവനന്തപുരത്തെ വീട്ടിൽ നിന്നും മാറിയതായും വിവരമുണ്ട്. പോലീസ് സുരക്ഷയിലാണ് നടൻ തിരുവനന്തപുരത്ത് നിന്നും മടങ്ങിയത്.

കൊച്ചിയിലേക്കാണ് പോകുന്നതെന്നാണ് സൂചന. അടുപ്പക്കാരായ ചില സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് മുകേഷ് കൊച്ചിയിലേക്ക് തിരിച്ചതെന്നാണ് വിവരം. അതേസമയം, മുകേഷിന്റെ രാജിക്ക് സമ്മർദ്ദം ഉയരുന്നതിനിടെ നിർണായക സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്.

ധാർമികത മുൻനിർത്തി മുകേഷ് മാറിനിൽക്കണമെന്ന സിപിഐ നിലപാട് സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ട് നേരിട്ടറിയിച്ചിരുന്നു. സമാന കേസുകളിൽ പ്രതികളായ രണ്ടു കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മുകേഷിന്റെ രാജി ആവശ്യമില്ലെന്നുമാണ് സിപിഎമ്മിന്റെ നിലപാട്.

Most Read| ഇന്ന് അതിശക്‌തമായ മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്- വയനാട്ടിൽ പ്രത്യേക ജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE