തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ ഉയർന്നുവന്ന ആരോപണങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മാദ്ധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. വലിയ സംവിധാനത്തെ ആരോപണങ്ങളാൽ തകർക്കുകയാണ് മാദ്ധ്യമങ്ങൾ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
പുതിയ ആരോപണങ്ങൾ ഉയർന്നുവരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് എല്ലാറ്റിനും കോടതി ഉത്തരം പറയുമെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങൾക്കുള്ള ഒരു തീറ്റയാണ് ഉയർന്നുവരുന്ന ആരോപണങ്ങൾ. നിങ്ങൾ അതുവെച്ച് കാശുണ്ടാക്കിക്കോളൂ. ഒരു വലിയ സംവിധാനത്തെ നിങ്ങൾ തകിടം മറിക്കുകയാണ്. ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങൾ. മാദ്ധ്യമങ്ങൾ സമൂഹത്തിന്റെ മാനസികാവസ്‌ഥയെ വഴിതെറ്റിക്കുകയാണെന്നും സുരേഷ് ഗോപി വിമർശിച്ചു.
കോടതിക്ക് ബുദ്ധിയും യുക്‌തിയും ഉണ്ട്. വിഷയത്തിൽ കോടതി ഉചിതമായ തീരുമാനം എടുക്കും. ഉയർന്നുവന്ന പരാതികളെല്ലാം ആരോപണത്തിന്റെ രൂപത്തിലാണെന്ന് ചൂണ്ടിക്കാണിച്ച സുരേഷ് ഗോപി, മാദ്ധ്യമങ്ങളാണോ കോടതിയെന്നും ചോദിച്ചു.
ഒരു സ്വകാര്യ സന്ദർശനം കഴിഞ്ഞാണ് വരുന്നതെന്നും, അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അമ്മ ഓഫീസിൽ നിന്നിറങ്ങുമ്പോൾ ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ഓഫീസിൽ നിന്നിറങ്ങുമ്പോൾ ഓഫീസിലെ കാര്യവും വീട്ടിൽ നിന്നിറങ്ങുമ്പോൾ വീട്ടിലെ കാര്യവും ചോദിക്കണമെന്ന വിചിത്രമായ ന്യായവും സുരേഷ് ഗോപി മുന്നോട്ട് വെച്ചു.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി








































