യുദ്ധഭീതിയിൽ പശ്‌ചിമേഷ്യ; ബങ്കറിലേക്ക് മാറി ഖമനയി, ഓഫീസ് നിയന്ത്രണം മകൻ ഏറ്റെടുത്തു

യുഎസിന്റെ ഭാഗത്തുനിന്ന് ഏതുനിമിഷവും ആക്രമണത്തിന് സാധ്യത ഉള്ളതിനാലാണ് ഖമനയി ടെഹ്റാനിലെ ഒരു സുരക്ഷിത ഭൂഗർഭ അഭയ കേന്ദ്രത്തിലേക്ക് മാറിയതെന്ന് ഇറാൻ ഇന്റർനാഷണൽ റിപ്പോർട് ചെയ്‌തു.

By Senior Reporter, Malabar News
Ayatollah Ali Khamenei
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി
Ajwa Travels

ടെഹ്‌റാൻ: യുഎസ് കപ്പൽപ്പട പശ്‌ചിമേഷ്യൻ മേഖലയിലേക്ക് നീങ്ങിയതോടെ മേഖല യുദ്ധഭീതിയിൽ. സൈനിക നടപടിക്ക് സാധ്യത വർധിച്ചതോടെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഭൂഗർഭ ബങ്കറിലേക്ക് മാറിയതായാണ് റിപ്പോർട്.

യുഎസിന്റെ ഭാഗത്തുനിന്ന് ഏതുനിമിഷവും ആക്രമണത്തിന് സാധ്യത ഉള്ളതിനാലാണ് ഖമനയി ടെഹ്റാനിലെ ഒരു സുരക്ഷിത ഭൂഗർഭ അഭയ കേന്ദ്രത്തിലേക്ക് മാറിയതെന്ന് ഇറാൻ ഇന്റർനാഷണൽ റിപ്പോർട് ചെയ്‌തു. ഖമനയിയുടെ മൂന്നാമത്തെ മകനായ മസൂദ് ഖമനയി, പിതാവിന്റെ ഓഫീസിന്റെ നിയന്ത്രണം ഏറ്റെടുത്തതായും രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.

യുഎസ് നാവിക ‘ആർമഡ’ പശ്‌ചിമേഷ്യയെ ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചാൽ മേഖലയ്‌ക്ക് സമീപം യുഎസ് യുദ്ധക്കപ്പലുകൾ വിന്യസിക്കുമെന്ന് എയർഫോഴ്‌സ് വണ്ണിൽ വെച്ച് സംസാരിച്ച ട്രംപ് കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയാതാണ്.

യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനി കപ്പലുകളും നിരവധി ഗൈഡഡ്- മിസൈൽ ഡിസ്‌ട്രോയറുകളും നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ മേഖലയിലേക്ക് എത്തുമെന്നാണ് സൂചന.

Most Read| ബഹിരാകാശ ചരിത്രത്തിലെ ഐതിഹാസിക വനിത; സുനിത വില്യംസ് വിരമിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE