ഉത്തരാഖണ്ഡ് ഹിമപാതം; 47 തൊഴിലാളികളെ രക്ഷിച്ചു, 9 പേർക്കായി രക്ഷാപ്രവർത്തനം

55 തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

By Senior Reporter, Malabar News
Avalanche in up
Rep. Image
Ajwa Travels

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഹിമപാതത്തിൽ കുടുങ്ങിക്കിടക്കുന്ന ഒമ്പത് തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു. 47 തൊഴിലാളികളെ രക്ഷിച്ചെന്ന് ഉത്തരാഖണ്ഡ് ദുരന്തനിവാരണ സെക്രട്ടറി വിനോദ് കുമാർ സുമൻ പറഞ്ഞു. ആകെ 55 തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരെ വ്യോമമാർഗം ജോഷിമഠ് സൈനിക ആശുപത്രിയിൽ എത്തിച്ചു. എൻഡിആർഎഫ് സംഘം സ്‌ഥലത്തെത്തി. കാലാവസ്‌ഥ അനുകൂലമായതിനാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാനാണ് തീരുമാനം. നേരത്തെ, സ്‌ഥലം സന്ദർശിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്‌ടറുകൾ രക്ഷാപ്രവർത്തനത്തിന് തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്നും കാലാവസ്‌ഥ മാറിയാലുടൻ അവ പ്രവർത്തനക്ഷമമാക്കുമെന്നും അറിയിച്ചിരുന്നു.

”റോഡ് മാർഗവും രക്ഷാപ്രവർത്തനം നടത്താൻ ശ്രമിക്കുന്നുണ്ട്. ജോഷിമഠിൽ താൽക്കാലിക കൺട്രോൾ റൂം സ്‌ഥാപിക്കും. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരായതിനാൽ, അവർക്കായി ഹെൽപ്പ് ലൈൻ നമ്പറുകൾ നൽകി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സ്‌ഥിതിഗതികൾ നിരന്തരം വിലയിരുത്തുന്നുണ്ട്”- മുഖ്യമന്ത്രി പറഞ്ഞു.

ചമോലി ജില്ലയിലെ മനായിൽ, ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) ക്യാംപിന് സമീപം ബദ്രിനാഥ്‌ ധാമിന് മൂന്ന് കിലോമീറ്റർ അകലെയാണ് ഹിമപാതം ഉണ്ടായത്. റോഡ് നിർമാണ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

Most Read| യുക്രൈൻ യുദ്ധം ചെയ്യുന്നത് ജനാധിപത്യം സംരക്ഷിക്കാൻ; ജസ്‌റ്റിൻ ട്രൂഡോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE