വളാഞ്ചേരി കൂട്ടബലാൽസംഗം; കേസിലെ മൂന്ന് പ്രതികളും പോലീസ് കസ്‌റ്റഡിയിൽ

By Trainee Reporter, Malabar News
rape case
Representational Image
Ajwa Travels

മലപ്പുറം: വളാഞ്ചേരിയിൽ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി കൂട്ട ബലാൽസംഗം ചെയ്‌ത കേസിൽ മൂന്നുപേർ പോലീസ് കസ്‌റ്റഡിയിൽ. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട് പടി സുനിൽ കുമാർ (34), താമിതൊടി ശശി (37), പ്രകാശൻ എന്നിവരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. മറ്റു രണ്ടു പ്രതികൾ പിടിയിലായതറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച പ്രകാശനെ പാലക്കാട് നിന്നാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.

ജൂൺ 16നായിരുന്നു കേസിനാസ്‌പദമായ സംഭവം. രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി മൂന്നംഗ സംഘം ബലാൽസംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. പത്തനംതിട്ടയിൽ ജോലി ചെയ്യുന്ന യുവതി ബന്ധുവിന്റെ വീട്ടിൽ കഴിയുമ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്. അവശനിലയിലായ യുവതി സുഹൃത്തിനോടാണ് ഇക്കാര്യം പറഞ്ഞത്. സുഹൃത്താണ് ഇന്നലെ ഉച്ചയോടെ വിവരം പോലീസിൽ അറിയിച്ചത്.

വളാഞ്ചേരി പോലീസെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. ആരോഗ്യസ്‌ഥിതി മോശമായതിനെ തുടർന്ന് ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരൂർ ഡിവൈഎസ്‌പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. കൂടുതൽ വിവരങ്ങൾ വ്യക്‌തമായതിന് ശേഷം അറസ്‌റ്റിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.

Most Read| ഈ മാസം 25 മുതൽ നടത്താനിരുന്ന സിഎസ്ഐആർ നെറ്റ് പരീക്ഷ മാറ്റിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE