മരം മുറിച്ചതിൽ അഴിമതിയെന്ന് വിജിലൻസ്; അന്വേഷണം ആരംഭിച്ചു

By Trainee Reporter, Malabar News
tree felling case
Representational image
Ajwa Travels

കണ്ണൂർ: ജില്ലയിൽ റോഡ് വികസനത്തിന്റെ ഭാഗമായി മരങ്ങൾ മുറിച്ചു മാറ്റിയതിൽ അഴിമതിയെന്ന് വിജിലൻസ്. കണ്ണൂർ ജില്ലയിലെ കണ്ണപുരം മുതൽ ചന്തപുരം വരെയുള്ള ഭാഗങ്ങളിലെ മരങ്ങൾ മുറിച്ചതിലാണ് വിജിലൻസ് അഴിമതി നടന്നതായി കണ്ടെത്തിയത്. മുറിച്ച മരങ്ങളുടെ പണം ഉദ്യോഗസ്‌ഥർ വകമാറ്റിയതായാണ് സംശയം.

റോഡ് വികസനത്തിനായി ഇരു വശങ്ങളിലുമുള്ള 86 മരങ്ങൾ മുറിക്കാൻ അനുമതിയായെങ്കിലും മുറിച്ച മരത്തിന്റെ പണം ഇതുവരെയും പൊതുമരാമത്ത് വകുപ്പ് സർക്കാരിന് നൽകിയിട്ടില്ല. 83 മരങ്ങൾ കാണാനില്ലെന്നും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. ഉദ്യോഗസ്‌ഥർ ചേർന്ന് മാറ്റിയതായാണ് സൂചന. അഴിമതിയിൽ ആറ് ലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു.

Most Read: ജില്ലയിൽ സംഭരിച്ചത് 13,08,10,933 കിലോഗ്രാം നെല്ല്; രണ്ടാംവിള രജിസ്‌ട്രേഷൻ തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE