ജില്ലയിൽ സംഭരിച്ചത് 13,08,10,933 കിലോഗ്രാം നെല്ല്; രണ്ടാംവിള രജിസ്‌ട്രേഷൻ തുടങ്ങി

By Trainee Reporter, Malabar News
Representational image
Ajwa Travels

പാലക്കാട്: ജില്ലയിൽ ഒന്നാംവിള നെല്ല് സംഭരണം അവസാനഘട്ടത്തിലേക്ക്. അതേസമയം, നെല്ലളക്കാൻ ചില കർഷകർ വിമുഖത കാണിക്കുന്നതായാണ് വിവരം. ഒന്നാംവിള നെല്ല് സംഭരണത്തിന് ജില്ലയിലെ 62,866 കർഷകരാണ് സപ്‌ളൈകോയിൽ രജിസ്‌റ്റർ ചെയ്‌തത്. ഇതിൽ ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് നെല്ലളന്നത് 49,656 പേർ മാത്രം. കനത്തമഴയിൽ വ്യാപകമായി നെൽകൃഷി നശിച്ചതാണ് ഇത്രയും കർഷകർ നെല്ലളക്കാതിരിക്കാൻ കാരണം.

കൂടാതെ, വിളനാശമുണ്ടായ കർഷകർ പൂർണ വിളനാശത്തിനുള്ള നഷ്‌ടപരിഹാരത്തിന് അപേക്ഷിച്ചാൽ അൽപമെങ്കിലും അവശേഷിച്ച നെല്ല് സംഭരിക്കാൻ കഴിയില്ലെന്ന നിബന്ധനയും ഇതിന് കാരണമായി. അതേസമയം, രജിസ്‌റ്റർ ചെയ്‌ത കർഷകരുടെ പേരിൽ മറുനാടൻ നെല്ലുകയറ്റി തട്ടിപ്പ് നടത്തുന്ന സ്‌ഥിരം പരിപാടി ഇത്തവണ തടയാനായിട്ടുണ്ട്.

ഒന്നാം വിളക്കാലത്ത് 13,08,10,933 കിലോഗ്രാം നെല്ലാണ് ജില്ലയിൽ സംഭരിച്ചതെന്ന് പാഡി മാർക്കറ്റിങ് ഓഫിസർ സി മുകുന്ദകുമാർ പറഞ്ഞു. ഇതിൽ 12,44,28,198 കിലോഗ്രാം നെല്ലിന്റെ വില കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. 45,812 കർഷകർക്കായി 348,39,89,544 രൂപയാണ് കൈമാറിയത്. ഒന്നാംവിള നെല്ലുസംഭരണം അടുത്ത ആഴ്‌ച പൂർത്തിയാകും. രണ്ടാംവിള നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷൻ ഇന്നലെ മുതൽ തുടങ്ങിയിട്ടുണ്ട്.

Most Read: കുട്ടികൾക്ക് നാളെ മുതൽ വാക്‌സിൻ; രജിസ്‌ട്രേഷൻ ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE