കപ്പൽ തീപിടിത്തം; സാഹചര്യം വിലയിരുത്താൻ കൊച്ചിയിൽ ഇന്ന് അടിയന്തിര യോഗം

തീപിടിച്ച കപ്പലിൽ നിന്നുള്ള എണ്ണയും മറ്റ് അവശിഷ്‌ടങ്ങളും കോഴിക്കോടിനും കൊച്ചിക്കും ഇടയിലുള്ള തീരത്തേക്കാണ് എത്താൻ സാധ്യതയെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് (ഇൻകോയ്‌സ്) അറിയിച്ചു.

By Senior Reporter, Malabar News
fire in cargo ship
(Image By: Facebook)
Ajwa Travels

കോഴിക്കോട്: കപ്പൽ തീപിടിത്തവുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്താൻ ഇന്ന് കൊച്ചിയിൽ ഉന്നതതല യോഗം. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ആണ് യോഗം വിളിച്ചിരിക്കുന്നത്. സംസ്‌ഥാന സർക്കാർ, നാവികസേന, കോസ്‌റ്റ് ഗാർഡ്, മറ്റ് കേന്ദ്ര ഏജൻസികൾ, കേരള മാരിടൈം ബോർഡ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

അതേസമയം, തീപിടിച്ച കപ്പലിൽ നിന്നുള്ള എണ്ണയും മറ്റ് അവശിഷ്‌ടങ്ങളും തെക്കോട്ട് സഞ്ചരിക്കാൻ സാധ്യയുണ്ടെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് (ഇൻകോയ്‌സ്) അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തേക്ക് വസ്‌തുക്കൾ അറബിക്കടലിൽ തെക്ക്-പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കും.

എന്നാൽ, തീരത്തേക്ക് ഇവ ഉടനെയൊന്നും എത്താൻ സാധ്യതയില്ലെന്നാണ് നിഗമനം. കോഴിക്കോടിനും കൊച്ചിക്കും ഇടയിലാകും വാൻ ഹായ് കപ്പലിൽ നിന്നുള്ള വസ്‌തുക്കൾ എത്താൻ സാധ്യത. കണ്ണൂരിന് പടിഞ്ഞാറായി സേർച്ച് ആൻഡ് റെസ്‌ക്യൂ എയിഡ് ടൂൾ എന്ന സരത് സംവിധാനത്തിലൂടെയാണ് ഈ നിഗമനത്തിലെത്തിയതെന്ന് ഇൻകോയ്‌സ് മേധാവി ഡോ. ബാലകൃഷ്‌ണൻ നായർ പറഞ്ഞു.

Related News| കപ്പൽ നിയന്ത്രണ വിധേയമായില്ല; ദൗത്യം തുടരുന്നു, നാലുപേർക്കായി തിരച്ചിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE