ഭീതി ഒഴിഞ്ഞു, നാടിനെ വിറപ്പിച്ച കടുവ കാടുകയറി; നിയന്ത്രണങ്ങൾ പിൻവലിച്ചു

കാൽപ്പാടുകൾ പരിശോധിച്ചാണ് പാതിരി വനത്തിലേക്ക് കടുവ കയറിയതായി വനംവകുപ്പ് സ്‌ഥിരീകരിച്ചത്‌.

By Senior Reporter, Malabar News
The presence of the tiger again in the populated area of Wayanad
Rep. Image
Ajwa Travels

പനമരം: വയനാട് കണിയാമ്പറ്റ പനമരം ജനവാസ മേഖലയിലിറങ്ങിയ കടുവ കാടുകയറി. വനംവകുപ്പ് സർവ സന്നാഹങ്ങളോടെ 52 മണിക്കൂർ നടത്തിയ ദൗത്യത്തിന് പിന്നാലെയാണ് കടുവ കാടുകയറിയതായി സ്‌ഥിരീകരിച്ചത്‌. ഇതോടെ പ്രദേശത്ത് രണ്ടു ദിവസമായി തുടങ്ങിയ കടുവാ ഭീതി അകന്നു.

കാൽപ്പാടുകൾ പരിശോധിച്ചാണ് പാതിരി വനത്തിലേക്ക് കടുവ കയറിയതായി വനംവകുപ്പ് സ്‌ഥിരീകരിച്ചത്‌. ഇതോടെ പ്രദേശത്തെ നിയന്ത്രണങ്ങൾ പിൻവലിച്ചു. പാതിരി സൗത്ത് സെക്ഷൻ വനത്തിൽ നിന്ന് ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കടുവയെ രണ്ടുദിവസം പിന്നിട്ടിട്ടും പിടികൂടാത്തതിൽ നാട്ടുകാർ ആശങ്കയിലായിരുന്നു. പ്രദേശത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

തിങ്കളാഴ്‌ച പച്ചിലക്കാട് പടിക്കംവയൽ പരിസരത്ത് ഉണ്ടായിരുന്ന കടുവ ചൊവ്വാഴ്‌ച ഒന്നരക്കിലോമീറ്ററോളം മാറി പുളിക്കൽ വയലിലെത്തി. ഇവിടെയുള്ള ഉന്നതിക്ക് സമീപമുള്ള ജനവാസ മേഖലയോട് ചേർന്നുകിടക്കുന്ന നെൽപ്പാടത്തിന് സമീപത്തെ കുറ്റിക്കാട്ടിലാണ് കടുവയെ കണ്ടത്. ചൊവ്വാഴ്‌ച രാവിലെ തന്നെ വിവിധ ഫോറസ്‌റ്റ് സ്‌റ്റേഷനുകളിലുള്ള വനപാലകസംഘം പ്രദേശത്ത് തമ്പടിച്ചിരുന്നു.

മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെ എത്തിച്ചും പരിശോധന തുടർന്നു. രാത്രി എട്ടരയോടെ പടക്കം പൊട്ടിച്ച് വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ കടുവ എരനെല്ലൂർകുന്ന് ഭാഗത്തേക്ക് നീങ്ങിയിരുന്നു. തുടർന്ന് നടത്തിയ ദൗത്യത്തിൽ പനമരം മേച്ചേരിയിലെ റോഡിലും സമീപത്തെ വയലിലും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതാണ് നിർണായകമായത്.

ഈ കാൽപ്പാടുകൾ പിന്തുടർന്ന വനപാലകർ പാതിരി വനത്തിലേക്ക് എത്തുകയായിരുന്നു. ഈ വനത്തിൽ നിന്ന് തന്നെയാണ് റോഡുകളും പുഴകളും വയലുകളും താണ്ടി കടുവ നാട്ടിൽ ഇറങ്ങിയത് എന്നാണ് സൂചന. കടുവ വനം കയറിയെന്ന വിവരം സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമനാണ് സ്‌ഥിരീകരിച്ചത്‌. ദൗത്യം വിജയകരമാണെന്നും അദ്ദേഹം പറഞ്ഞു.

Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE