ജില്ലയിൽ കാട്ടാനശല്യം രൂക്ഷം; കൃഷിനാശം വ്യാപകമാകുന്നു

By Team Member, Malabar News
Wild Elephant In Kasaragod
Representational image
Ajwa Travels

കാസർഗോഡ് : ജില്ലയിലെ പാണത്തൂർ വട്ടക്കയത്തും, പാറക്കടവിലും വീണ്ടും കാട്ടാന ഇറങ്ങി. നിരവധി കർഷകരുടെ കൃഷിയാണ് ഇവിടെയിറങ്ങിയ കാട്ടാന നശിപ്പിച്ചത്. കവുങ്ങ്, തെങ്ങ്, വാഴ എന്നിവയടക്കമുള്ള നിരവധി വിളകൾ ആനകൾ നശിപ്പിച്ചു.

വട്ടക്കയത്തെ മൂലപ്ളാക്കൽ ജോസഫ്, പാറക്കടവ് കിഴക്ക് പുറത്ത് മലയിൽ ജോസഫ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങിയത്. കൂടാതെ പരിയാരത്തെ ജോൺസന്റെ കൃഷിയിടത്തിലും കാട്ടാനയിറങ്ങി വലിയ തോതിൽ കൃഷി നശിപ്പിച്ചിരുന്നു.

കേരളം-കർണാടക അതിർത്തികളിലെ വനങ്ങളിൽ നിന്നാണ് നിലവിൽ ഈ പ്രദേശങ്ങളിലേക്ക് കാട്ടാനകൾ ഇറങ്ങുന്നത്. കാട്ടാന ഉൾപ്പടെയുള്ള വന്യ മൃഗങ്ങളുടെ ശല്യം ഈ മേഖലയിൽ രൂക്ഷമായതിനെ തുടർന്ന് ഇവിടുത്തെ വനാതിർത്തികളിൽ സൗരോർജ വേലികൾ സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ മിക്ക സ്‌ഥലങ്ങളിലും പ്രവർത്തനക്ഷമമല്ല. അതിനാൽ ഇവിടങ്ങളിലൂടെയാണ് കാട്ടാനകളും മറ്റ് വന്യ മൃഗങ്ങളും ജനവാസ മേഖലകളിലേക്ക് എത്തുന്നത്.

Read also : ജിആർ ഇന്ദുഗോപന്റെ ചെറുകഥ സിനിമയാകുന്നു; നായകൻ ബിജു മേനോൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE