യുവമോർച്ച പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; ആലത്തൂരിൽ നാളെ ഹർത്താൽ

By Trainee Reporter, Malabar News
Yuva Morcha activist stabbed to death
അരുൺ കുമാർ
Ajwa Travels

പാലക്കാട്: കുത്തേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ചു. യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറാണ് മരിച്ചത്. നെൻമാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് അരുൺ കുമാർ ഇന്ന് മരിച്ചത്. ഈ മാസം രണ്ടിനായിരുന്നു അടിപിടിക്കിടെ അരുൺ കുമാർ കുത്തേറ്റ് ആശുപത്രിയിലാകുന്നത്.

എട്ട് ദിവസത്തോളം ഗുരുതരാവസ്‌ഥയിൽ കഴിഞ്ഞതിന് ശേഷമാണ് മരണം സംഭവിച്ചത്. പഴമ്പാലക്കോട് അമ്പലത്തിന് സമീപം ഉണ്ടായ അടിപിടിക്കിടെയാണ് അരുൺ കുമാറിന് കുത്തേറ്റത്. യുവാവിനെ കുത്തിയത് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നാണ് ബിജെപി ആരോപിച്ചിരുന്നത്. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ കൃഷ്‌ണദാസ്‌, മണികണ്‌ഠൻ എന്നിവരെ ആലത്തൂർ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് നാല് പേർ ഇന്നലെ കീഴടങ്ങിയതായും വിവരമുണ്ട്. എന്നാൽ, ഇക്കാര്യം പോലീസ് സ്‌ഥിരീകരിച്ചിട്ടില്ല. കേസിലെ ഒരു പ്രതി ഇപ്പോഴും ഒളിവിലാണ്. അതേസമയം, അരുൺ കുമാറിന്റെ മരണത്തിൽ അനുശോചിച്ച് നാളെ രാവിലെ മുതൽ വൈകിട്ട് ആറ് വരെ ആലത്തൂർ റവന്യൂ താലൂക്കിലും പെരിങ്ങോട്ടുകുറുശ്ശി കോട്ടായി പഞ്ചായത്തിലും ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.

Most Read: ബജറ്റ്; സ്‌ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിന് പദ്ധതികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE