ചെർണിവിലെ റഷ്യൻ വ്യോമാക്രമണം; 47 പേർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ

By Team Member, Malabar News
47 Were Killed In Chernihiv In The Russian Attack
Photo Curtesy- NDTV
Ajwa Travels

കീവ്: റഷ്യൻ വ്യോമാക്രമണത്തെ തുടർന്ന് ചെർണിവിൽ ഇതുവരെ 47 പേർ കൊല്ലപ്പെട്ടതായി സ്‌ഥിരീകരിച്ച് യുക്രൈൻ. ചെര്‍ണിവ് റീജിയണല്‍ സ്‌റ്റേറ്റ് അഡ്‌മിനിസ്‌ട്രേഷനാണ് വിവരം സ്‌ഥിരീകരിച്ചത്. ആക്രമണത്തിൽ 38 പുരുഷൻമാരും 9 സ്‌ത്രീകളുമാണ് മരിച്ചതെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ പരിക്കേറ്റ 18 പേർ രക്ഷപെട്ടതായും അധികൃതർ അറിയിച്ചു.

അതേസമയം റഷ്യയുടെ ആക്രമണം രൂക്ഷമായതോടെ ഒരു ദശലക്ഷത്തിൽ അധികം ആളുകൾ ഇതിനോടകം തന്നെ യുക്രൈനിൽ നിന്നും അയൽ രാജ്യങ്ങളിലേക്ക് പലായനം ചെയ്‌തതായി യുഎൻ അഭയാർഥി ഏജൻസി വ്യക്‌തമാക്കി. കൂടാതെ ഇന്ന് യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയമായ സാപ്രോഷ്യക്ക് നേരെ റഷ്യയുടെ വ്യോമാക്രമണമുണ്ടായി. നിലവിൽ അന്താരാഷ്‌ട്ര ആണവോർജ ഏജൻസി സാപ്രോഷ്യയിലെ സാഹചര്യം വിലയിരുത്തുകയാണ്.

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയമാണ് സാപ്രോഷ്യ. ആണവനിലയത്തിലെ റിയാക്‌ടറുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ വൻ ദുരന്തത്തിനാകും ലോകം സാക്ഷ്യം വഹിക്കുകയെന്ന് വിദഗ്‌ധർ വ്യക്‌തമാക്കി.

Read also: 20 വർഷം ഓട്ടോഡ്രൈവർ, ഇനി മേയർ; കുംഭകോണം കോർപറേഷന്റെ നായകനായി ശരവണൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE