ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിലെ മോഷണം; പ്രതികൾ പിടിയിൽ

By Desk Reporter, Malabar News
arrest
Representational Image

കണ്ണൂര്‍: ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ ലാപ്ടോപ്പുകൾ മോഷണം പോയ കേസിലെ പ്രതികള്‍ പിടിയിലായി. കോഴിക്കോട് മാറാട് പാലക്കല്‍ ഹൗസില്‍ ടി ദീപു (31), തലശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശി കുന്നുംപുറത്ത് ഹൗസില്‍ കെഎസ് മനോജ് (54) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

സ്‌കൂളിലെ ഹൈസ്‌ക്കൂൾ ബ്ളോക്കിലുള്ള കംപ്യൂട്ടർ ലാബിൽ സൂക്ഷിച്ച 28 ലാപ്ടോപ്പുകളാണ് ഇവർ മോഷ്‌ടിച്ചത്. ഇവയില്‍ 24 ലാപ്‌ടോപ്പുകളും ചാര്‍ജറുകളും കണ്ണൂര്‍ ചക്കരക്കല്ലിലെ ഒരു സ്വകാര്യ സ്‌ഥാപനത്തില്‍ നിന്ന് കണ്ടെടുത്തു. പിടിയിലായ രണ്ടുപേരും ഒട്ടനവധി കവര്‍ച്ചാ കേസുകളിലെ പ്രതികളാണ്.

കഴിഞ്ഞ എട്ടാംതീയതിയാണ് ലാബിന്റെ പൂട്ടുപൊളിച്ച് ലാപ്‌ടോപ്പുകൾ മോഷ്‌ടിച്ചത്. പത്താം ക്ളാസിലെ പൊതു പരീക്ഷയ്‌ക്ക് ശേഷം വരാനിരിക്കുന്ന ഐടി പരീക്ഷ കണക്കിലെടുത്താണ് ഇത്രയും ലാപ്ടോപ്പുകൾ ലാബിൽ സജ്‌ജീകരിച്ചത്. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ പരീക്ഷ മാറ്റിവെക്കുകയായിരുന്നു.

Read also: തനിക്ക് കിട്ടിയത് വ്യക്‌തിപരമായ വോട്ടുകൾ മാത്രം; നടന്‍ കൃഷ്‌ണകുമാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE