തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബിജെപി തിരുവനന്തപുരം ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ കൃഷ്‌ണകുമാര്‍. ഒരു കേന്ദ്ര നേതാവ് പോലും തിരുവനന്തപുരം മണ്ഡലത്തില്‍ തനിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയില്ലെന്നും അതിന് വേണ്ടി ജില്ലാ നേതൃത്വം മുന്‍കൈ എടുത്തില്ലെന്നും കൃഷ്‌ണകുമാര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘2019 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ മുന്നിട്ട് നില്‍ക്കുന്ന വാര്‍ഡുകളില്‍ പോലും ആയിരത്തോളം വോട്ടിന്റെ കുറവുണ്ട്. ജില്ലാ നേതൃത്വം രണ്ട് മൂന്ന് കേന്ദ്ര നേതാക്കളെ വിട്ടു തന്നിരുന്നെങ്കില്‍ ഇത് വേറെ തലത്തിലോട്ട് മാറുമായിരുന്നു. ജയിക്കും എന്ന സര്‍വേ ഫലങ്ങള്‍ പ്രധാന ചാനലുകളില്‍ വരുമ്പോള്‍ കുറച്ച് കൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കാൻ ശ്രമിക്കേണ്ടതായിരുന്നു’, കൃഷ്‌ണകുമാർ പറഞ്ഞു
ബിജെപി വോട്ടുകള്‍ പൂര്‍ണമായി തനിക്ക് ലഭിച്ചില്ല. ഒരു കലാകാരൻ ആയതിനാലുള്ള വ്യക്‌തിപരമായ വോട്ടുകള്‍ മാത്രമാണ് തനിക്ക് ലഭിച്ചത്. ഇത്തരം വോട്ടുകള്‍ക്കൊപ്പം പാര്‍ട്ടി വോട്ടുകളും കിട്ടിയിരുന്നെങ്കില്‍ ഒരുപക്ഷെ സ്‌ഥിതി മറ്റൊന്നായിരുന്നേനെ. താൻ മൽസരിച്ച മണ്ഡലത്തിലാണ് എയര്‍പോര്‍ട്ട്. അതുകൊണ്ടുതന്നെ മറ്റ് മണ്ഡലങ്ങളിലെ പ്രചാരണത്തിന് കേന്ദ്ര നേതാക്കൾ പോകുന്നത് ഇതുവഴിയാണ്. എന്നാൽ ഇവിടെ കേന്ദ്ര നേതാക്കളുടെ പ്രചാരണം ചാർട്ട് ചെയ്യാൻ ജില്ലാ നേതാക്കൾ തയ്യാറായില്ല. അത് ഒരു അതൊരു വീഴ്‌ചയായി കരുതുന്നു എന്നും കൃഷ്‌ണകുമാർ കൂട്ടിച്ചേർത്തു
Read also: ബോധരഹിതനായ് ബിജെപി പ്രവർത്തകൻ; ആശുപത്രിയിൽ എത്തിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍