ദേശീയപാതാ വികസനം; അവശേഷിക്കുന്ന കെട്ടിടങ്ങൾകൂടി പൊളിച്ചു തുടങ്ങി

By Desk Reporter, Malabar News
National Highway Development; The remaining buildings also began to be demolished
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിൽ ആറുവരിപ്പാതയുടെ നിർമാണത്തിനായി ഏറ്റെടുത്ത സ്‌ഥലങ്ങളിലെ ഇനിയും പൊളിച്ചുനീക്കാത്ത കെട്ടിടങ്ങൾകൂടി പൊളിച്ചു തുടങ്ങി. 350ലധികം കെട്ടിടങ്ങളാണ് പൊളിച്ചു നീക്കാനായുള്ളത്. ഇടിമുഴിക്കൽ ഭാഗത്തു നിന്നാണ് കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന പ്രവൃത്തി ആരംഭിച്ചത്.

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് അവശേഷിക്കുന്ന വീടുകളും കെട്ടിടങ്ങളും പൊളിക്കുന്നത്. ഫെബ്രുവരി 10നകം കെട്ടിടങ്ങൾ പൊളിച്ചുനീക്കി നൽകണമെന്ന് നിർമാണം ഏറ്റെടുത്ത, ഹൈദരാബാദ് ആസ്‌ഥാനമായ കെഎൻആർസിഎൽ കമ്പനി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കെട്ടിടങ്ങൾ പൊളിച്ചു നീക്കിയതിനു ശേഷം ആറുവരിപ്പാത കടന്നുപോകുന്നിടങ്ങളിൽ 7 മീറ്റർ വീതിയിൽ ഇരുഭാഗത്തും സർവീസ് റോഡുകൾ നിർമിക്കും. ഇതിന്റെ നിർമാണം പൂർത്തിയായതിനു ശേഷം വാഹനങ്ങൾ ഇതുവഴി തിരിച്ചുവിടും. അതിനുശേഷമേ ആറുവരിപ്പാതയുടെ നിർമാണം ആരംഭിക്കൂ.

പാലങ്ങളും മേൽപ്പാലങ്ങളും ഉള്ളിടത്ത് സർവീസ് റോഡുകൾ ആറുവരിപ്പാതയുമായി ബന്ധിപ്പിച്ചാണ് നിർമിക്കുക. കോഴിക്കോട്, മലപ്പുറം ജില്ലാ അതിർത്തിയിലെ ഇടിമുഴിക്കൽ മുതൽ വളാഞ്ചേരി വരെയും വളാഞ്ചേരി മുതൽ തൃശൂർ ജില്ലാ അതിർത്തിയായ കാപ്പിരിക്കാടു വരെയുമുള്ള രണ്ട് റീച്ചുകളാണ് ജില്ലയിൽ ആറുവരിപ്പാതക്കുള്ളത്. ജില്ലയിൽ ആറുവരിപ്പാതക്ക് 76 കിലോമീറ്റർ ദൂരമാണുള്ളത്. ഇതിനായി 203 ഹെക്‌ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.

Most Read:  കരിപ്പൂരിനോടുള്ള വിവേചനം അവസാനിപ്പിക്കണം; ‘റിലേസിയോണ്‍’ യുഎഇ പ്രവാസി സംഗമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE