പുല്ലിപ്പുഴയോരത്തെ തണ്ണീർത്തടം നികത്താൻ ശ്രമം; പരിശോധനയില്ലെന്ന് ആരോപണം

By Desk Reporter, Malabar News
Ajwa Travels

മലപ്പുറം: ചേലേമ്പ്ര പഞ്ചായത്തിലെ പുല്ലിപ്പുഴയോരത്തെ തണ്ണീർത്തടങ്ങൾ വ്യാപകമായി നികത്തുന്നു. തണ്ണീർത്തടങ്ങൾ നികത്തുന്നതിൽ റവന്യൂ വകുപ്പിന്റെ പരിശോധനയില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

പുഴയോരത്തെ തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിനായി പുഴയോര, പുറമ്പോക്ക് ഭൂമികളിലെ കൈയേറ്റങ്ങൾ പരിശോധിക്കണമെന്ന് നേരത്തേ റവന്യൂ വകുപ്പിനോട് പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ പുതിയ ഭരണസമിതി വന്നതിനുശേഷവും നിരവധി തവണ ആവശ്യമറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് പഞ്ചായത്തധികൃതർ പറയുന്നു.

തണ്ണീർത്തടങ്ങൾ നികത്തുന്നതുമൂലം മഴക്കാലങ്ങളിൽ പുഴയോരത്തെ വീടുകളിലേക്കുൾപ്പടെ വെള്ളം കയറുമെന്നാണ് നാട്ടുകാർ പറയുന്നത്. തണ്ണീർത്തടങ്ങൾക്ക് പുറമെ പഞ്ചായത്തിലെ വിവിധ വയലുകളും വ്യാപകമായി മണ്ണിട്ടു നികത്തുന്നതായും പരാതിയുണ്ട്.

അതേസമയം പാറയിൽ ഭാഗത്ത് പുല്ലിപ്പുഴയോരത്തെ കണ്ടൽക്കാടുകളുൾപ്പെട്ട തണ്ണീർത്തടം മണ്ണിട്ടു നികത്താനുള്ള ശ്രമം കഴിഞ്ഞദിവസം വില്ലേജ് അധികൃതർ തടഞ്ഞിരുന്നു. സ്‌ഥലമുടമയ്‌ക്ക് നോട്ടീസും നൽകി. മണ്ണ് നീക്കംചെയ്യാൻ ചേലേമ്പ്ര വില്ലേജ് ഓഫിസർ നിർദ്ദേശിച്ചിട്ടുണ്ട്.

Malabar News: കാസർഗോഡ് ബെവ്കോ ഔട്ട്ലെറ്റ്; വരുമാനമുണ്ട്, പക്ഷേ ആവശ്യത്തിന് ജീവനക്കാരില്ല 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE