വെടിനിർത്തലിന് റഷ്യ തയ്യാറല്ലെങ്കിൽ കടുത്ത സാമ്പത്തിക ഉപരോധം; സൂചന നൽകി ട്രംപ്

സൗദി അറേബ്യയിൽ നടന്ന ചർച്ചകളിൽ യുഎസ് മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ അംഗീകരിച്ച് 30 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് തയ്യാറാണെന്ന് യുക്രൈൻ അറിയിച്ചിരുന്നു.

By Senior Reporter, Malabar News
Trump and Putin
Ajwa Travels

ന്യൂയോർക്ക്: യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് നിർദ്ദേശങ്ങൾക്ക് മുന്നിൽ ഉപാധികൾ വെച്ച് റഷ്യ. കഴിഞ്ഞ മൂന്നുമാസമായി ഓൺലൈനായും നേരിട്ടും നടന്ന സംഭാഷണങ്ങളിൽ റഷ്യൻ അധികൃതർ അമേരിക്കൻ പ്രതിനിധികളുമായി ഉപാധികൾ വിശദീകരിച്ചുവെന്നാണ് അന്താരാഷ്‌ട്ര വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്യുന്നത്.

യുദ്ധം അവസാനിപ്പിക്കാൻ റഷ്യ നേരത്തെ യുക്രൈനും യുഎസിനും നാറ്റോയ്‌ക്കും മുന്നിൽ വിവിധ ഉപാധികൾ വെച്ചിരുന്നു. ഇതിന് സമാനമായ ആവശ്യങ്ങൾ തന്നെയാണ് ഇത്തവണയും യുഎസിനെ അറിയിച്ചതെന്നാണ് സൂചന. യുക്രൈന് നാറ്റോ അംഗത്വം നൽകരുത്, യുക്രൈനിൽ വിദേശ സൈന്യത്തെ വിന്യസിക്കരുത്, ക്രൈമിയ അടക്കം നാല് പ്രവിശ്യകൾ തങ്ങളുടേതാണെന്ന് അംഗീകരിക്കണം എന്നീ ആവശ്യങ്ങളാണ് നേരത്തെ റഷ്യ മുന്നോട്ടുവെച്ചത്.

അതേസമയം, യുക്രൈനുമായി വെടിനിർത്തലിന് റഷ്യ തയ്യാറല്ലെങ്കിൽ കടുത്ത സാമ്പത്തിക നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തി. സൗദി അറേബ്യയിൽ നടന്ന ചർച്ചകളിൽ യുഎസ് മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ അംഗീകരിച്ച് 30 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് തയ്യാറാണെന്ന് യുക്രൈൻ അറിയിച്ചിരുന്നു.

ഇക്കാര്യത്തിൽ ഇനി ഇത്തരവാദിത്തം റഷ്യയ്‌ക്കാണെന്ന് ട്രംപ് വ്യക്‌തമാക്കി. വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി റഷ്യയിലേക്ക് പ്രതിനിധികളെ അയക്കുമെന്നും ട്രംപ് പറഞ്ഞു. സാമ്പത്തികമായി നെഗറ്റീവായി ബാധിക്കുന്ന നടപടികൾ കൈക്കൊള്ളേണ്ടിവരും. അത് റഷ്യയ്‌ക്ക് വിനാശകരമായിരിക്കും. സമാധാനം പുനഃസ്‌ഥാപിക്കുക എന്നതാണ് എന്റെ ലക്ഷ്യം. അതിനാൽ അത്തരം നടപടികൾക്ക് താൽപര്യമില്ല എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.

Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE