പോലീസിൽ വിവരം നൽകിയെന്ന് ആരോപണം; ഉമ്മയെയും മകനെയും ലഹരിസംഘം വീട്ടിൽക്കയറി ആക്രമിച്ചു

ലഹരി വിൽപ്പന സംബന്ധിച്ച് പോലീസിന് വിവരം നൽകിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. കെകെ പുറം കുന്നിൽ കാച്ചിക്കാടിലെ ബി അഹമ്മദ് സിനാൻ, ഉമ്മ ബി സൽ‍മ എന്നിവർക്കാണ് മർദ്ദനമേറ്റത്.

By Senior Reporter, Malabar News
drugs arrest
Representational image
Ajwa Travels

കാസർഗോഡ്: ചെർക്കളയിൽ യുവാവിനെയും ഉമ്മയെയും ലഹരിസംഘം വീട്ടിൽക്കയറി ആക്രമിച്ചതായി പരാതി. ലഹരി വിൽപ്പന സംബന്ധിച്ച് പോലീസിന് വിവരം നൽകിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. കെകെ പുറം കുന്നിൽ കാച്ചിക്കാടിലെ ബി അഹമ്മദ് സിനാൻ (34), ഉമ്മ ബി സൽ‍മ (62) എന്നിവർക്കാണ് മർദ്ദനമേറ്റത്.

ഇവരെ ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അയൽവാസികളായ ഉമറുൽ ഫാറൂഖ് (23), സഹോദരൻ നയാസ് (26) എന്നിവർക്കെതിരെ വിദ്യാനഗർ പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്‌ക്ക് 12.45ന് ആണ് സംഭവം. എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ ഉമറുൽ ഫാറൂഖിനെയും കാസർഗോഡ് തുരുത്തി കപ്പൽ ഹൗസിൽ അബൂബക്കർ സിദ്ദിഖിനെയും (25) ശനിയാഴ്‌ച ആദൂർ പോലീസ് പിടികൂടിയിരുന്നു.

പോലീസിനെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് പരിക്കേറ്റ ബദിയടുക്കയിലെ ഹർഷാദ് എന്നയാൾ ആശുപത്രിയിലാണ്. ഇവർ ലഹരി ഉപയോഗിക്കുന്ന കാര്യം പോലീസിൽ അറിയിച്ചത് മുഹമ്മദ് സിനാൻ ആണെന്ന് ആരോപിച്ചായിരുന്നു വീട്ടിൽക്കയറിയുള്ള മർദ്ദനം. സിനാനെ ആക്രമിക്കുന്നത് തടയാൻ ചെന്നപ്പോഴാണ് ഉമ്മയ്‌ക്കും പരിക്കേറ്റത്.

Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE