‘നീതി കിട്ടിയില്ലേ എനിക്ക് അതുമതി’; സിസ്‌റ്റര്‍ അഭയ കേസ് വിധിയില്‍ അടയ്‌ക്കാ രാജു

By Staff Reporter, Malabar News
atakka raju_malabar news
അഭയ കേസിലെ പ്രധാന സാക്ഷി അടയ്‌ക്കാ രാജു
Ajwa Travels

തിരുവനന്തപുരം: സിസ്‌റ്റര്‍ അഭയ കേസ് വിധിയില്‍ സന്തോഷമെന്ന് പ്രധാന സാക്ഷിയായ അടയ്‌ക്കാ രാജുവിന്റെ പ്രതികരണം. അഭയക്ക് നീതി കിട്ടണമെന്നും ദൈവത്തിന്റെ കൃപയാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രധാന സാക്ഷിയായ ഇദ്ദേഹത്തിന്റെ മൊഴി കേസില്‍ നിര്‍ണായകമായിരുന്നു.

ആ കുഞ്ഞിന് നീതികിട്ടിയില്ലേ, എനിക്ക് അത് മതി,’ അടയ്‌ക്കാ രാജു വ്യക്‌തമാക്കി. കാണാതായി പോകുന്ന പെണ്‍കുട്ടികളുടെ കുടുംബങ്ങളുടെ അവസ്‌ഥ ആലോചിക്കണമെന്നും അടയ്‌ക്കാ രാജു പറഞ്ഞു. കൂടാതെ നിരവധി ആളുകള്‍ മൊഴി മാറ്റി പറയാന്‍ തനിക്ക് കോടികള്‍ വാഗ്‌ദാനം ചെയ്‌തുവെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ഇപ്പോഴും താന്‍ മൂന്ന് സെന്റിലാണ് ജീവിക്കുന്നതെന്നും ഭാര്യയും നാല് മക്കളും ഉണ്ടെന്നും പറഞ്ഞ രാജു വിധിയില്‍ സന്തോഷമുണ്ടെന്നും വ്യക്‌തമാക്കി.

‘എനിക്കും പെണ്‍കുട്ടികളുണ്ട്, അയല്‍പകത്തും പെണ്‍കുട്ടികളുണ്ട്, ആര്‍ക്കും ഒരു ദോഷവും വരരുത്, എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കുഞ്ഞിന് നീതി കിട്ടണമെന്നത്, ഇപ്പോള്‍ സന്തോഷമുണ്ട്, രാജു പറഞ്ഞു.

ഏറെ കോളിളക്കം സൃഷ്‌ടിച്ച അഭയ കൊലക്കേസില്‍ ഇരുപത്തിയെട്ടു വര്‍ഷം നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ഇന്ന് സിബിഐ വിധി പറഞ്ഞത്. കേസില്‍ ഫാ. തോമസ് എം കോട്ടൂരും സിസ്‌റ്റര്‍ സെഫിയും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കൊലക്കുറ്റം തെളിഞ്ഞതായി പറഞ്ഞ കോടതി പ്രതികളുടെ ശിക്ഷ നാളെ വിധിക്കുമെന്ന് അറിയിച്ചു. മാത്രവുമല്ല പ്രതികള്‍ക്കെതിരെ ശക്‌തമായ സാഹചര്യ തെളിവുകളുണ്ടെന്നും കോടതി വ്യക്‌തമാക്കി.

Read Also: മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പര്‍ക്ക പരിപാടി ബഹിഷ്‌കരിച്ച് എന്‍എസ്എസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE