അമ്പിളിക്കല കസ്‌റ്റഡി മരണം; ജയിൽ ഉദ്യോഗസ്‌ഥർ അറസ്‌റ്റിൽ

By Trainee Reporter, Malabar News
Ajwa Travels

തൃശൂർ: തൃശൂർ അമ്പിളിക്കലയിൽ റിമാൻഡിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ 6 ജയിൽ ഉദ്യോഗസ്‌ഥർ അറസ്‌റ്റിൽ. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഉദ്യോഗസ്‌ഥരെ അറസ്‌റ്റ് ചെയ്‌തത്‌. കഞ്ചാവ് കേസിലെ പ്രതിയായ ഷമീർ അമ്പിളിക്കലയിലെ കോവിഡ് സെന്ററിൽ റിമാൻഡിൽ ഇരിക്കെയാണ് മരിച്ചത്.

ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് മുതൽ അസിസ്‌റ്റന്റ്‌ പ്രിസൺ ഓഫീസർ വരെയുള്ള ഉദ്യോഗസ്‌ഥരെയാണ് അറസ്‌റ്റ് ചെയ്‌തത്‌. തൃശൂർ ജില്ലാ ജയിലിലെ അസിസ്‌റ്റന്റ്‌ പ്രിസൺ ഓഫീസർ അരുൺ, അസിസ്‌റ്റന്റ്‌ പ്രിസൺ ഓഫീസർമാരായ വിവേക്, രമേശ്, പ്രദീപ്, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സുഭാഷ്, അസിസ്‌റ്റന്റ്‌ ജയിൽ സൂപ്രണ്ട് രാഹുൽ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്‌റ്റ്‌ ചെയ്‌തത്‌.

ഷമീറിന് ക്രൂര മർദ്ദനമേറ്റിരുന്നെന്ന് പ്രാഥമിക പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരുന്നു. ശരീരത്തിൽ 40തിലേറെ മുറിവുകളുണ്ട്. തലക്ക് ക്ഷതമേറ്റിരുന്നു. വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയ നിലയിലായിരുന്നു. ശരീരത്തിന്റെ പിൻവശത്ത് അടിയേറ്റ് രക്‌തം വാർന്ന് പോയിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

കഞ്ചാവ് കേസിൽ പിടികൂടിയ തിരുവനന്തപുരം സ്വദേശി ഷമീറാണ് അമ്പിളിക്കല കോവിഡ് സെന്ററിൽ വെച്ച് മരിച്ചത്. കോവിഡ് കേന്ദ്രത്തിൽ ചികിൽസയിലിരിക്കെ ഷമീറിന് അപസ്‌മാരം വന്നുവെന്നും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാൽ കൂടെയുണ്ടായിരുന്ന മറ്റുപ്രതികൾ ഈ വിവരം തള്ളിയിരുന്നു. കോവിഡ് സെന്ററിൽ വെച്ച് ഷമീറിന് മർദ്ദനമേറ്റിരുന്നുവെന്ന് ഇവർ വ്യക്‌തമാക്കി. ഇതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് സംഭവത്തിന്റെ നിജസ്‌ഥിതി മനസിലായത്.

Read also: സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ് മനുഷ്യാവകാശ ലംഘനം; മുല്ലപ്പള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE