ഓഡിയോ പുറത്തുവിട്ടതിന് പിന്നാലെ നടപടി; ബിന്ദുവിനെ സസ്‌പെൻഡ് ചെയ്‌ത്‌ ബിജെപി

തുടർച്ചയായ അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നാണ് വിശദീകരണം.

By Senior Reporter, Malabar News
bjp_
Rep. Image
Ajwa Travels

പാലക്കാട്: വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയെന്ന വിവാദത്തിൽ വെട്ടിലായി ബിജെപി. ആരോപണങ്ങളുടെ തുടർച്ചയായി ശോഭാ സുരേന്ദ്രന്റെ ഓഡിയോ സന്ദേശമടക്കം പുറത്തുവിട്ട ബിജെപി മുൻ ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ബിന്ദു വിജയകുമാറിനെ ബിജെപി പ്രഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു.

തുടർച്ചയായ അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നാണ് വിശദീകരണം. ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് നടപടിയെടുത്തതെന്ന് സംസ്‌ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് അറിയിച്ചു. പണമെത്തിച്ചത് ബിന്ദുവാണെന്നാണ് ശോഭ ആരോപിക്കുന്നത്.

അതേസമയം, ശോഭാ സുരേന്ദ്രൻ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചാണ് ബിന്ദു പരാതി നൽകിയത്. കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബിന്ദു പറയുന്നു. ശോഭ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്ന ശബ്‌ദ സന്ദേശം ബിന്ദു പുറത്തുവിട്ടിട്ടുണ്ട്.

നിങ്ങൾ ബിജെപി പ്രവർത്തക അല്ലേ എന്ന് ചോദിച്ചാണ് ശോഭ സംഭാഷണം തുടങ്ങുന്നത്. പാലക്കാട്ടെ വോട്ടർക്ക് പണം നൽകിയ സ്‌ത്രീക്ക് പിന്നിൽ ബിന്ദു ആണെന്ന് ആരോപിക്കുന്ന ശോഭ, അടിച്ചു പണിക്കുറ്റം തീർക്കുമെന്നാണ് ഫോൺ സന്ദേശത്തിൽ പറയുന്നത്. വോട്ടർക്ക് പണം നൽകിയ സ്‌ത്രീ വന്നത് ആലപ്പുഴ രജിസ്‌ട്രേഷനിലുള്ള കാറിലാണെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും സംസ്‌ഥാന അധ്യക്ഷന് പരാതി നൽകുമെന്നും ശോഭ പറഞ്ഞിരുന്നു.

നിശബ്‌ദ പ്രചാരണ ദിനമായ എട്ടിന് കണ്ണാടി പഞ്ചായത്തിലെ തരുവക്കുറിശ്ശിയിൽ എൻഡിഎ സ്‌ഥാനാർഥിക്കുവേണ്ടി വോട്ടർക്ക് 5000 രൂപ നൽകിയെന്ന് കോൺഗ്രസ് പരാതി നൽകിയിരുന്നു. വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജില്ലാ കലക്‌ടറുടെ നിർദ്ദേശ പ്രകാരം തിരഞ്ഞെടുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ് സ്‌ഥലത്തെത്തി വോട്ടറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ഫ്‌ളൈയിങ് സ്‌ക്വാഡ് നൽകിയ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ പാലക്കാട് ടൗൺ സൗത്ത് പോലീസ് കേസെടുത്തു. ശോഭയുടെ മൊഴിയും രേഖപ്പെടുത്തി. സംഭവത്തിൽ ബിന്ദുവിന് പങ്കുണ്ടെന്നാണ് ശോഭ ആരോപിക്കുന്നത്. ഇന്നലെയാണ് ശോഭ വിളിച്ചതെന്ന് ബിന്ദു പറയുന്നു. വിവാദത്തിൽ ബിന്ദുവിന് പങ്കുണ്ടെന്നാണ് ശോഭാ സുരേന്ദ്രൻ ആരോപിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽ നിന്ന് മൽസരിച്ചിരുന്നു. അന്നുമുതൽ നിലനിൽക്കുന്ന കടുത്ത വിഭാഗീയതയുടെ തുടർച്ചയായാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ. പാർട്ടിയെ രണ്ട് ജില്ലകളിലായി തിരിച്ചതിന് പിന്നാലെ രൂപപ്പെട്ട ചേരിതിരിവുകളാണ് പുതിയ വിവാദങ്ങൾക്ക് അടിസ്‌ഥാനമെന്നാണ് സൂചന.

Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE