കോഴിക്കോട്: യാത്രക്കാരിൽ നിന്നും പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. കോഴിക്കോട് അപ്‌സര തിയേറ്ററിന് സമീപത്ത് വെച്ച് കവർച്ച നടത്തിയ ചേളന്നൂർ പളളിപൊയിലുളള പുല്ലൂർ താഴം വാടകവീട്ടിൽ താമസിക്കുന്ന സാദിഖ് പി(25), അരീക്കാട് സ്വദേശി അബ്‌ദുൾ റാഷിദ് ടിടി(24) എന്നിവരെയാണ് ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ മാസം 28നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അപ്‌സര തിയേറ്ററിന് സമീപം വെച്ച് പരാതിക്കാരനേയും കൂടെയുണ്ടായിരുന്ന സുഹൃത്തിനേയും ആക്രമിച്ച് പരാതിക്കാരന്റെ പോക്കറ്റിൽ നിന്ന് 1500 രൂപയും സുഹൃത്തിന്റെ 12,000 രൂപ വിലവരുന്ന മൊബൈൽ ഫോണും പ്രതികൾ പിടിച്ചു പറിക്കുകയായിരുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ടൗൺ പോലീസ് സ്‌റ്റേഷനിലെ എസ്ഐമാരായ ഷൈജു സി, അനൂപ് എപി, സീനിയർ സിപിഒമാരായ സജേഷ് കുമാർ, സഞ്‌ജീവൻ, രമേഷ്, സിപിഒമാരായ ഷിജിത്ത് കെ , ജിതേന്ദ്രൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
അതേസമയം കേസിലെ ഒന്നാം പ്രതിയായ കണ്ണഞ്ചേരി സ്വദേശി അജ്‌മൽ തൃശൂർ പുതുക്കാട് സ്‌റ്റേഷൻ പരിധിയിലെ കളവ് കേസിൽ ഉൾപ്പെട്ട് വിയ്യൂർ ജയിലിലാണ്.
Malabar News: സഞ്‌ജിത്തിന്റെ കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് നടത്തി







































