ന്യൂഡെൽഹി: നെറ്റ് ക്രമക്കേടിൽ സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. കുറ്റവാളികളെ പിടികൂടാൻ ഡാർക്ക് നെറ്റ് എക്സ്പ്ളോറേഷൻ സോഫ്‌റ്റ്‌വെയർ അടക്കമുള്ളവ ഉപയോഗിക്കുമെന്നും ആഭ്യന്തര മന്ത്രാലയ സൈബർ സുരക്ഷാ വിഭാഗവുമായി സഹകരിക്കുമെന്നും സിബിഐ അറിയിച്ചു.
ജൂൺ 18നായിരുന്നു എൻടിഎയുടെ യുജിസി യുജിസി-നെറ്റ് പരീക്ഷ. എന്നാൽ, പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പിറ്റേന്ന് തന്നെ നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്‌സ് യൂണിറ്റ് യുജിസിയെ അറിയിച്ചു. ഡാർക്ക് നെറ്റിൽ ചോദ്യപേപ്പർ ലഭ്യമാണെന്നും 5-6 ലക്ഷം രൂപയ്‌ക്കാണ് ഇത് വിറ്റു പോകുന്നതെന്നുമായിരുന്നു വിവരം.
അതേസമയം, നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളിൽ രാജ്യവ്യാപക പ്രതിഷേധം ഇന്നും തുടരും. കോൺഗ്രസ് ഇന്ന് പിസിസികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, എൻടിഎ നിരോധിക്കുക, ബിജെപി- ആർഎസ്എസ് പിടിയിൽ നിന്ന് വിദ്യാഭ്യാസ മേഖലയെ മോചിപ്പിക്കുക, യുവാക്കളുടെ ഭാവി സുരക്ഷതമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം. എൻഎസ്‌യു ജില്ലാ ആസ്‌ഥാനങ്ങളിലും സർവകലാശാലകളിലും പ്രതിഷേധ മാർച്ച് നടത്തും.
Most Read| പ്രോ ടേം സ്‌പീക്കറായി ബിജെപി എംപി; കൊടിക്കുന്നിലിനെ തഴഞ്ഞതിൽ പ്രതിഷേധം