കോഴിക്കോട്: ജില്ലാ ജയിലിൽ തടവുകാരും ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ. സംഘർഷത്തിൽ മൂന്ന് ജയിൽ ഉദ്യോഗസ്ഥർ, രണ്ട് തടവുകാർ ഉൾപ്പടെ അഞ്ചുപേർക്ക് പരിക്കേറ്റു. സബ് ജയിലിൽ നിന്ന് ജില്ലാ ജയിലിലേക്ക് മാറ്റിയ തടവുകാരും ഉദ്യോഗസ്ഥരും തമ്മിലാണ് ഏറ്റുമുട്ടിയത്.
ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. സന്ദർശന സമയം കഴിഞ്ഞതിനെ തുടർന്ന് പ്രതികളിൽ ഒരാളുടെ ബന്ധുക്കളെ കാണാൻ ഉദ്യോഗസ്ഥർ അനുവദിച്ചിരുന്നില്ല. ഇതോടെ തടവുകാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഏറ്റുമുട്ടുകയും ആയിരുന്നു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് പാറച്ചാലിൽ അജിത്ത് വർഗീസ് (25), കൊണ്ടോട്ടി മുതുവല്ലൂർ പാറകുളങ്ങര ജിൽഷാദ് (30) എന്നിവരാണ് ജയിൽ ഉദ്യോഗസ്ഥരെ മർദ്ദിച്ചത്. ജയിൽ ഉദ്യോഗസ്ഥരായ അസി. പ്രിസൺ ഓഫീസർ രഞ്ജിഷ്, പ്രദീപ് , നിതിൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Most Read| വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിക്കെതിരെ കേസെടുക്കണമെന്ന ഹരജി തള്ളി







































