പാലക്കാട്: ജില്ലയിലെ ലോഡ്ജിൽ സിനിമാ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. കോഴിക്കോട് വടകര സ്വദേശി ഷിജാബിനാണ് കഴുത്തിന് കുത്തേറ്റത്. ഒപ്പം ജോലി ചെയ്തുവരുന്ന ഉത്തമനാണ് ഷിജാബിനെ കുത്തിയത്.
ഷിജാബ് തന്നെയാണ് കുത്തേറ്റ വിവരം ലോഡ്ജ് ജീവനക്കാരെ അറിയിച്ചത്. കഴുത്തിന് ആഴത്തിൽ മുറിവേറ്റ ഷിജാബിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രതി ഉത്തമനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ചിത്രീകരണം പുരോഗമിക്കുന്ന ‘പ്രിയം’ എന്ന സിനിമയുടെ അവസാന ദിവസമായിരുന്ന ഇന്നലെ പാക്കപ്പ് കഴിഞ്ഞ് പുലർച്ചെയോടെയാണ് ഇരുവരും മഞ്ഞക്കുളത്തെ ലോഡ്ജിലെത്തിയത്. പ്രൊഡക്ഷൻ യൂണിറ്റിൽ ജോലി ചെയ്യുന്ന ഇരുവരും ഷൂട്ടിംഗ് സമയത്തുണ്ടായ തർക്കത്തെക്കുറിച്ച് സംസാരിച്ചാണ് വാക്കേറ്റത്തിലേക്ക് കടന്നത്. പിന്നീട് ഉത്തമൻ, ഷിജാബിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.
അതേസമയം ഇവർ തമ്മിൽ നേരത്തേയും തർക്കങ്ങൾ ഉണ്ടായിരുന്നെന്ന് പ്രൊഡക്ഷനിലെ സഹപ്രവർത്തകർ പറയുന്നു.
Most Read: നവജാത ശിശുവിനെ പ്ളാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞ് അമ്മ







































