മലപ്പുറം: കുറ്റിപ്പുറത്ത് പ്രായപൂർത്തിയാവാത്ത വിദ്യാർഥിക്ക് പ്രകൃതി വിരുദ്ധ പീഡനത്തിനിടെ ക്രൂര മർദ്ദനം. യൂട്യൂബ് ചാനലിൽ പാട്ടുപാടാനെന്ന വ്യാജേനയാണ് വിദ്യാർഥിയെ കൂട്ടികൊണ്ടുപോയി പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചത്. സംഭവത്തിൽ മൂന്നുപേരെ പോക്‌സോ നിയമപ്രകാരം കുറ്റിപ്പുറം പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
പെരിന്തൽമണ്ണ സ്വദേശികളായ ഉമ്മർ കീഴാറ്റൂർ(55), ഒസാമ (47), വേങ്ങൂർ സ്വദേശി ടൈലർ ഉമ്മർ (36) എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് ഇൻസ്‌പെക്‌ടർ ശശീന്ദ്രൻ മേലയിലും സംഘവും അറസ്‌റ്റ് ചെയ്‌തത്. കുറ്റിപ്പുറം ഭാരതപ്പുഴയുടെ പാലത്തിന് താഴെവെച്ചും പെരിന്തൽമണ്ണയിലുള്ള പള്ളിയിൽ വെച്ചും പുഴയിൽ വെച്ചും റബ്ബർ തോട്ടത്തിൽ വെച്ചും ടൈലർ ഉമ്മറിന്റെ കടയിൽ വെച്ചുമാണ് പ്രതികൾ 12 കാരനെ ക്രൂരമായി പീഡിപ്പിച്ചത്.
വ്യത്യസ്‌ത ദിവസങ്ങളിൽ ആയിരുന്നു സംഭവം. തുടർന്ന് അവശനായ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാവ് ഡോക്‌ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. കുട്ടിക്ക് മൊബൈൽ ഫോണും പണവും യഥേഷ്‌ടം നൽകിയായിരുന്നു പീഡനം. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
Most Read: 11 മണിക്കൂർ, ആദ്യദിന ചോദ്യംചെയ്യൽ പൂർത്തിയായി; പ്രതി ദിലീപ് മടങ്ങി








































