കൊളംബോ: ശ്രീലങ്കയില്‍ തന്റെ ഭരണ കാലാവധി തികയ്ക്കുമെന്ന് പ്രസിഡണ്ട് ഗോതബായ രാജപക്സെ. ഭരണത്തില്‍ ബാക്കിയുള്ള രണ്ട് വര്‍ഷവും പ്രസിഡണ്ട് സ്ഥാനത്ത് തുടരുക തന്നെ ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം ഗോതബായ വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ ഒരു റീ ഇലക്ഷന് നിന്ന് കൊടുക്കില്ലെന്നും ഗോതബായ പറഞ്ഞു.
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിഷേധിക്കുന്ന ജനങ്ങള്‍ ഗോതബായ രജപക്സെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വെക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് മാസങ്ങളായി സമരം ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രസിഡണ്ടിന്റെ വിശദീകരണം. ഒരു പരാജിതനായ പ്രസിഡണ്ടായി എനിക്ക് പുറത്ത് പോകാനാവില്ല. അഞ്ച് വര്‍ഷ കാലാവധിയാണ് എനിക്ക് ഭരിക്കാനായി നല്‍കിയിരിക്കുന്നത്; ഇദ്ദേഹം പറഞ്ഞു.
ശ്രീലങ്കയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കര കയറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും ഇന്ത്യ, ചൈന അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും ഗോതബായ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഗോതബയയുടെ നിലപാടിനെതിരെ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്. സർക്കാറിന് എതിരായ പ്രക്ഷോഭത്തിന് ഇത് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തൽ.
Read Also: സിൽവർ ലൈൻ; വീണ്ടും കേന്ദ്രാനുമതി തേടി സംസ്ഥാന സർക്കാർ








































