പക്രതളം ചുരത്തിലെ തീപിടിത്തം; കത്തിനശിച്ച വാഹനങ്ങൾ നീക്കിയില്ലെന്ന് പരാതി

By Trainee Reporter, Malabar News
caught fire in tempo travaler
Ajwa Travels

കോഴിക്കോട്: കുറ്റ്യാടി-പക്രതളം ചുരത്തിൽ നിന്ന് കത്തിനശിച്ച വാഹനങ്ങൾ റോഡിൽ നിന്ന് ഇതുവരെ നീക്കിയില്ലെന്ന് പരാതി. ഇത് ചുരത്തിലൂടെയുള്ള യാത്രയ്‌ക്ക് ബുദ്ധിമുട്ടാകുന്നുവെന്നാണ് യാത്രക്കാരുടെ പരാതി. ഒരാഴ്‌ച മുൻപ് കത്തിനശിച്ച ട്രാവലറും, രണ്ട് കാറുകളും ആണ് ഇപ്പോഴും റോഡരികിൽ കിടക്കുന്നത്. ഇത് പലപ്പോഴും ചുരത്തിൽ ഗതാഗത തടസം സൃഷ്‌ടിക്കാറുണ്ട്.

തൊട്ടിൽപ്പാലം-വയനാട് ചുരം റോഡിൽ ഓട്ടത്തിനിടയിൽ കഴിഞ്ഞ മാസം 24ന് ആണ് ടെമ്പോ ട്രാവലറിന് തീപിടിച്ചത്. തീപിടിച്ച ഉടനെ ഡ്രൈവറും 20 യാത്രക്കാരും പുറത്തേക്ക് ഓടി രക്ഷപെട്ടതിനാലാണ് വൻ അപകടം ഒഴിവായത്. വാഹനം പൂർണമായി കത്തിനശിച്ചിരുന്നു. ഇലക്‌ട്രിക്കൽ ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ചുരം കയറുന്നതിനിടെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെയാണ് ഡ്രൈവർ പെട്ടെന്ന് വാഹനം നിർത്തി യാത്രക്കാരെ ഇറക്കിയത്. ഡിസംബർ 24ന് ഉച്ചയോടെയായിരുന്നു സംഭവം. ഏതാണ്ട് 13 ലക്ഷം രൂപയുടെ നഷ്‌ടമാണ് കണക്കാക്കിയത്. അതേസമയം, ചുരം റോഡിൽ രണ്ടുമാസത്തിനിടെ പത്താംവളവിലും പക്രതളം പാലത്തിനടുത്ത് വെച്ചുമായി രണ്ട്‌ വാഹനങ്ങൾക്ക് തീപിടിച്ചിരുന്നു.

Most Read: കാസർഗോഡ് ജില്ലയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE