മിഠായി തരാമെന്ന് പറഞ്ഞ് മക്കളെ വാഹനത്തിൽ കയറ്റി; തീകൊളുത്തി അരുംകൊല

By News Desk, Malabar News
goods auto blast child died husband suicide
Ajwa Travels

മലപ്പുറം: ഭാര്യയെയും മക്കളെയും പടക്കങ്ങളും പെട്രോളും നിറച്ച ഗുഡ്‍സ് വാനിലെ കാബിനിൽ ഇരുത്തി തീയിട്ട് കൊലപ്പെടുത്തിയ ഭർത്താവ് മുഹമ്മദ് മക്കളെ വിളിച്ചുവരുത്തിയത് മിഠായി തരാമെന്ന് പറഞ്ഞാണ്. പക്ഷേ, അടുത്ത നിമിഷം തങ്ങളുടെ ജീവൻ നഷ്‌ടപ്പെടാൻ പോവുകയാണെന്ന് ആ കുരുന്നുകൾ അറിഞ്ഞിരുന്നില്ല.

വീട്ടിൽ നിന്ന് മുപ്പത് മീറ്ററോളം മാറ്റിയാണ് വാഹനം നിർത്തിയിരുന്നത്. വാഹനത്തിൽ കയറ്റിയ ശേഷം മുഹ്‌ഹംദ് തീയിടാൻ ശ്രമിക്കുന്നതിനിടെ ഭാര്യ ജാസ്‌മിൻ പ്രാണരക്ഷാർഥം സഹോദരിയെ ഫോണിൽ ബന്ധപ്പെട്ടു. ഓടിയെത്തിയ സഹോദരി വാഹനം അഗ്‌നിക്കിരയായതാണ് കണ്ടത്.

ഇതേസമയം, പൊള്ളലേറ്റ മുഹമ്മദ് വാഹനത്തിന്റെ വാതിൽ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. ഇളയ മകൾ ഷിഫാനയും തീപിടിച്ച നിലയിൽ ഇതുവഴി പുറത്തേക്ക് ചാടി. ഓടിയെത്തിയ മാതൃസഹോദരിയുടെ നേതൃത്വൽ നിലത്ത് ഉരുട്ടിയും മറ്റും കുട്ടിയുടെ ദേഹത്തെ തീ അണക്കുകയായിരുന്നു. ഈ സമയം ജാസ്‍മിനും മൂത്ത മകൾ ഫാത്തിമ സഹയും തീനാളത്തിൽ എരിഞ്ഞടങ്ങിയിരുന്നു.

പാണ്ടിക്കാട്‌ പെരിന്തല്‍മണ്ണ റോഡിലേക്കുള്ള കൊണ്ടിപ്പറമ്പിലെ പഞ്ചായത്ത് റോഡിലായിരുന്നു സംഭവം. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. മുഹമ്മദിന്റെ മൃതദേഹം സമീപത്തെ കിണറ്റിൽ നിന്നാണ് കണ്ടെടുത്തത്. സ്‌ഫോടനം നടത്തിയതിനു പിന്നാലെ ഇയാൾ അടുത്തുള്ള കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.

Most Read: സ്വർണക്കടത്ത്; അർജുൻ ആയങ്കിയ്‌ക്ക് എതിരെ കാപ്പ ചുമത്തിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE