കണ്ണൂർ: സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ റിപ്പോർട്ട് ഡിഐജി രാഹുൽ ആർ നായർക്ക് കൈമാറി. അര്‍ജുന്‍ ആയങ്കി സ്‌ഥിരം കുറ്റവാളിയെന്നാണ് സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്. ശുപാര്‍ശ അംഗീകരിച്ചാല്‍ ആയങ്കിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാനാകില്ല.
ഓപ്പറേഷൻ കാവലിന്റെ ഭാഗമായാണ് റിപ്പോർട് നൽകിയത്. നേരത്തെയും സമാനമായ രീതിയിൽ പോലീസ് കമ്മീഷണർക്ക് റിപ്പോർട് നൽകിയിരുന്നു. എന്നാൽ, ചില കാര്യങ്ങളിൽ വ്യക്‌തതക്കുറവ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കമ്മീഷണർ റിപ്പോർട് പരിഗണിച്ചില്ല. തുടർന്നാണ് വീണ്ടും വ്യക്‌തത വരുത്തി റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്.
അർജുൻ ആയങ്കിക്ക് പുറമേ മറ്റ് ചിലരുടെ പേരും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ആരൊക്കെയെന്ന് പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ടിൽ അന്തിമ തീരുമാനം എടുക്കുക ഡിഐജിയാണ്.
Most Read: ഭീമ കൊറഗാവ് കേസ്; വരവരറാവു അടക്കം മൂന്നുപേര്‍ക്ക് ജാമ്യമില്ല