കോട്ടയം: എംജി സർവകലാശാലയെ അതിരമ്പുഴ ലോക്കൽ കമ്മിറ്റിയായിട്ടാണ് സിപിഎമ്മും സർക്കാരും കാണുന്നതെന്ന് ഷാഫി പറമ്പിൽ എംഎൽഎ. എംജി സർവകലാശാലയ്‌ക്ക് മുൻപിൽ സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ഥിനിയെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥിനിക്ക് നീതി നിഷേധിക്കാനായി ഒരു ലോക്കൽ കമ്മിറ്റിയുടെ തലപ്പത്തിരുന്ന് എടുക്കുന്ന നിലപാടുകളാണ് സർവകലാശാല വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവർ എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദലിത് വിദ്യാർഥിനി സമരം ചെയ്യേണ്ടി വന്നത് അപമാനമാണ്. രോഹിത് വെമുലയുടെ പേരിൽ ഇടതുപക്ഷം പൊഴിച്ച കണ്ണീർ ആത്‌മാർഥതയില്ലാതെ ആണെന്ന് ഉറപ്പായി.
വിദ്യാർഥിനിക്ക് അനുകൂലമായ ഉത്തരവുകൾ, അന്വേഷണ റിപ്പോർട്ടുകൾ എന്നിവ നിൽക്കുമ്പോൾ ഒന്നിനും പരിശ്രമിക്കാതെ സിപിഎം താൽപര്യങ്ങൾ മുൻനിർത്തിയാണ് സർവകലാശാല തുടർനടപടികൾ സ്വീകരിക്കുന്നത്. പ്രതിപക്ഷ നേതാവുമായി ആലോചിച്ച് വിഷയം നിയമസഭയില്‍ അവതരിപ്പിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
Read Also: സ്‌റ്റാലിനിൽ പ്രതീക്ഷ; അധികാരം പദവി മാത്രമല്ലെന്ന് തെളിയിച്ചതായി സൂര്യയും ജ്യോതികയും