തിരുവനന്തപുരം: എംജി സർവകലാശാല വൈസ് ചാൻസലർ പദവിയിലേക്ക് സ്‌ഥാനമൊഴിഞ്ഞ വിസി ഡോ. സാബു തോമസിന്റെ പേര് ഒഴിവാക്കി സംസ്‌ഥാന സർക്കാർ ഗവർണർക്ക് പുതിയ പട്ടിക സമർപ്പിച്ചു. മലയാളം സർവകലാശാല വിസി നിയമനത്തിനും പട്ടിക നൽകിയതായി മന്ത്രി ആർ ബിന്ദു പറഞ്ഞു. സാബു തോമസിനെ നിയമിക്കാനാണ് സർക്കാർ താൽപര്യപ്പെടുന്നതെന്നും മന്ത്രി അറിയിച്ചു.
വിരമിച്ച വിസി സാബു തോമസിന് പുനർനിയമനം നൽകണമെന്ന് ഗവർണറോട് സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അംഗീകരിക്കാതെ ഗവർണർ പുതിയ പാനൽ തിരഞ്ഞെടുക്കണമെന്ന നിർദ്ദേശവും നൽകിയിരുന്നു. വിരമിച്ച വിസി ഉൾപ്പടെ സർക്കാരിന് താൽപര്യമുള്ള താരതമ്യേന ജൂനിയർ ആയിട്ടുള്ള പ്രൊഫസർമാരുടെ പാനൽ ഗവർണർ അംഗീകരിക്കാൻ തയ്യാറായില്ല.
എംജി വിസിൽ മലയാളം സർവകലാശാലയിലും ചുമതല നൽകിയിരുന്നതിനാൽ അവിടെയും വിസി ഇല്ലാതായി. ഗവർണറുടെ കാലാവധി അവസാനിക്കുന്നത് വരെ സ്‌ഥിരം വിസിയെ നിയമിക്കുന്നതിനുള്ള സേർച്ച് കമ്മിറ്റി രൂപീകരണം സർക്കാർ നിർദ്ദേശപ്രകാരം തടഞ്ഞിരിക്കുന്നതിനാൽ ഗവർണർ അസുന്തഷ്‌ടനാണ്. എംജി വിസി നിയമനം നീട്ടുന്നതും അതിന്റെ തുടർച്ചയാണെന്നാണ് വിലയിരുത്തൽ.
കേരള സർവകലാശാലയിൽ സേർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള കോടതിയുടെ ഉത്തരവ് അംഗീകരിക്കാനോ യൂണിവേഴ്‌സിറ്റി പ്രതിനിധിയെ സേർച്ച് കമ്മിറ്റിയിലേക്ക് നിര്ദ്ദേശിക്കാനോ സിപിഎം നേതൃത്വം തയ്യാറാവുന്നില്ല. സംസ്‌ഥാനത്തെ ഒമ്പത് സർവകലാശാലകളിൽ നിലവിൽ വിസിമാരില്ല.
Most Read: എട്ടു സ്‌ഥലങ്ങളിൽ വെച്ച് ലൈംഗികാതിക്രമം; ബ്രിജ് ഭൂഷണിനെതിരെ എഫ്‌ഐആർ