എംജി വിസി; സാബു തോമസിന്റെ പേര് ഒഴിവാക്കി സർക്കാർ- പുതിയ പട്ടിക നൽകി

മലയാളം സർവകലാശാല വിസി നിയമനത്തിനും പട്ടിക നൽകിയതായി മന്ത്രി ആർ ബിന്ദു പറഞ്ഞു. സാബു തോമസിനെ നിയമിക്കാനാണ് സർക്കാർ താൽപര്യപ്പെടുന്നതെന്നും മന്ത്രി അറിയിച്ചു.

By Trainee Reporter, Malabar News
Re-appointment of MG VC
Ajwa Travels

തിരുവനന്തപുരം: എംജി സർവകലാശാല വൈസ് ചാൻസലർ പദവിയിലേക്ക് സ്‌ഥാനമൊഴിഞ്ഞ വിസി ഡോ. സാബു തോമസിന്റെ പേര് ഒഴിവാക്കി സംസ്‌ഥാന സർക്കാർ ഗവർണർക്ക് പുതിയ പട്ടിക സമർപ്പിച്ചു. മലയാളം സർവകലാശാല വിസി നിയമനത്തിനും പട്ടിക നൽകിയതായി മന്ത്രി ആർ ബിന്ദു പറഞ്ഞു. സാബു തോമസിനെ നിയമിക്കാനാണ് സർക്കാർ താൽപര്യപ്പെടുന്നതെന്നും മന്ത്രി അറിയിച്ചു.

വിരമിച്ച വിസി സാബു തോമസിന് പുനർനിയമനം നൽകണമെന്ന് ഗവർണറോട് സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അംഗീകരിക്കാതെ ഗവർണർ പുതിയ പാനൽ തിരഞ്ഞെടുക്കണമെന്ന നിർദ്ദേശവും നൽകിയിരുന്നു. വിരമിച്ച വിസി ഉൾപ്പടെ സർക്കാരിന് താൽപര്യമുള്ള താരതമ്യേന ജൂനിയർ ആയിട്ടുള്ള പ്രൊഫസർമാരുടെ പാനൽ ഗവർണർ അംഗീകരിക്കാൻ തയ്യാറായില്ല.

എംജി വിസിൽ മലയാളം സർവകലാശാലയിലും ചുമതല നൽകിയിരുന്നതിനാൽ അവിടെയും വിസി ഇല്ലാതായി. ഗവർണറുടെ കാലാവധി അവസാനിക്കുന്നത് വരെ സ്‌ഥിരം വിസിയെ നിയമിക്കുന്നതിനുള്ള സേർച്ച് കമ്മിറ്റി രൂപീകരണം സർക്കാർ നിർദ്ദേശപ്രകാരം തടഞ്ഞിരിക്കുന്നതിനാൽ ഗവർണർ അസുന്തഷ്‌ടനാണ്. എംജി വിസി നിയമനം നീട്ടുന്നതും അതിന്റെ തുടർച്ചയാണെന്നാണ് വിലയിരുത്തൽ.

കേരള സർവകലാശാലയിൽ സേർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള കോടതിയുടെ ഉത്തരവ് അംഗീകരിക്കാനോ യൂണിവേഴ്‌സിറ്റി പ്രതിനിധിയെ സേർച്ച് കമ്മിറ്റിയിലേക്ക് നിര്ദ്ദേശിക്കാനോ സിപിഎം നേതൃത്വം തയ്യാറാവുന്നില്ല. സംസ്‌ഥാനത്തെ ഒമ്പത് സർവകലാശാലകളിൽ നിലവിൽ വിസിമാരില്ല.

Most Read: എട്ടു സ്‌ഥലങ്ങളിൽ വെച്ച് ലൈംഗികാതിക്രമം; ബ്രിജ് ഭൂഷണിനെതിരെ എഫ്‌ഐആർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE