ന്യൂഡെൽഹി: പാകിസ്‌ഥാനെതിരായ ഇന്ത്യയുടെ യുദ്ധ വിജയം അനുസ്‌മരിക്കാനായി ഡെൽഹിയില്‍ നടന്ന ചടങ്ങില്‍ 1971ലെ യുദ്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അവഗണിച്ചതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്‌ത്രീവിരുദ്ധം എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.
“സ്‌ത്രീവിരുദ്ധരായ ബിജെപി സര്‍ക്കാര്‍ വിജയ് ദിവസ് ആഘോഷങ്ങളില്‍ നിന്ന് നമ്മുടെ ഏക വനിതാ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ഒഴിവാക്കി. അവര്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിന്റെയും ബംഗ്ളാദേശിനെ മോചിപ്പിച്ചതിന്റെയും 50ആം വാര്‍ഷികത്തിലാണിത്. നരേന്ദ്ര മോദിജി… സ്‌ത്രീകള്‍ നിങ്ങളുടെ പൊള്ളത്തരങ്ങള്‍ വിശ്വസിക്കുന്നില്ല. നിങ്ങളുടെ രക്ഷാകര്‍തൃമനോഭാവം സ്വീകാര്യമല്ല.” – പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
Our first and only woman Prime Minister, Indira Gandhi is being left out of the misogynist BJP government’s Vijay Diwas celebrations. This, on the 50th anniversary of the day that she led India to victory and liberated Bangladesh…1/2 pic.twitter.com/Ymlm57Ji7e
— Priyanka Gandhi Vadra (@priyankagandhi) December 16, 2021
വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ” ബംഗ്ളാദേശ് യുദ്ധ വിജയത്തിന്റെ സ്‌മരണാര്‍ഥം ഇന്ന് ഡെൽഹിയിൽ ഒരു ചടങ്ങ് നടന്നു. എന്നാല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെക്കുറിച്ച് ചടങ്ങില്‍ ഒരു പരാമര്‍ശം പോലുമുണ്ടായില്ല. രാജ്യത്തിന് വേണ്ടി 32 ബുള്ളറ്റുകള്‍ ഏറ്റുവാങ്ങിയ വനിതയുടെ പേര് ചടങ്ങില്‍ എങ്ങുമുണ്ടായിരുന്നില്ല. എന്തെന്നാല്‍ ഈ സര്‍ക്കാര്‍ സത്യത്തെ ഭയപ്പെടുന്നു”- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു.
Most Read: ക്യാപ്റ്റൻ വരുൺ സിംഗിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സർക്കാർ







































