ന്യൂഡെല്‍ഹി: ജിഎസ്‌ടി നഷ്‌ടപരിഹാരം സംസ്‌ഥാനങ്ങള്‍ക്ക് നല്‍കാത്ത കേന്ദ്ര നടപടിക്ക് എതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. സംസ്‌ഥാനങ്ങള്‍ക്ക് നഷ്‌ടം വരാത്ത നിലയില്‍ പ്രശ്‌നം പരിഹരിക്കേണ്ടത് ജിഎസ്‌ടിയുടെ അടിസ്‌ഥാന തത്വങ്ങളില്‍ ഒന്നാണെന്ന് രാഹുല്‍ ഓര്‍മ്മിപ്പിച്ചു.
ഒപ്പം കോവിഡ് കാലത്ത് കേന്ദ്രം രാജ്യത്തിന്റെ സാമ്പത്തിക രംഗം കൈകാര്യം ചെയ്‌ത രീതിയോടുള്ള എതിര്‍പ്പും അദ്ദേഹം അറിയിച്ചു. മോദിയും കോവിഡും ചേര്‍ന്നാണ് രാജ്യത്തിന്റെ സമ്പദ്ഘടനയെ ദയനീയ സ്ഥിതിയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
1. Centre promises GST revenue for States
2. Economy shattered by PM & Covid
3. PM gives 1.4 lakh Crs tax cuts to Corporates, buys 2 planes for himself for 8400 Crs
4. Centre has no money to pay States
5. FM tells States- BorrowWhy is your CM mortgaging your future for Modi?
— Rahul Gandhi (@RahulGandhi) October 12, 2020
ജിഎസ്‌ടി വിഷയത്തില്‍ സംസ്‌ഥാനങ്ങള്‍ക്ക് നല്‍കാനുള്ള തുക നിലവില്‍ കൈവശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ‘ പ്രധാനമന്ത്രി രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് 1.4 ലക്ഷം കോടിയുടെ നികുതി ഇളവ് നല്‍കി, 8400 കോടിയുടെ രണ്ട് വിമാനങ്ങള്‍ തന്റെ ആവശ്യങ്ങള്‍ക്ക് വാങ്ങി, സംസ്‌ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വിഹിതം നല്‍കാന്‍ മാത്രം കേന്ദ്രത്തിന് പണമില്ല. ധനമന്ത്രാലയം സംസ്‌ഥാനങ്ങളോട് കടമെടുക്കാനാണ് പറയുന്നത്’ രാഹുല്‍ പരിഹസിച്ചു.
നേരത്തെ കാര്‍ഷിക ബില്ലിലും, കോവിഡ് കൈകാര്യം ചെയ്‌തതിലും കേന്ദ്രസര്‍ക്കാരിന് എതിരെ രാഹുല്‍ വിമർശനം ഉന്നയിച്ചിരുന്നു.
Read Also: റോഡപകടങ്ങള്‍ കുറക്കാന്‍ പുത്തൻ സാങ്കേതിക വിദ്യയുമായി കര്‍ണാടക സര്‍ക്കാര്‍