കയ്‌റോ: ഗാസ വെടിനിർത്തൽ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഹമാസ്. ഖത്തറിൽ ഇന്ന് നടക്കാനിരുന്ന ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. എന്നാൽ, മധ്യസ്‌ഥരുമായി ഹമാസ് പിന്നീട് കൂടിക്കാഴ്‌ച നടത്തിയേക്കുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ചർച്ചകൾ മുൻ നിശ്‌ചയിച്ച പ്രകാരം മുന്നോട്ട് പോകുമെന്നും വെടിനിർത്തൽ കരാർ ഇപ്പോഴും സാധ്യമാണെന്നും യുഎസ് അറിയിച്ചു. വലിയൊരു യുദ്ധം ഒഴിവാക്കാൻ ചർച്ചകളിൽ അടിയന്തിരമായി പുരോഗതി ആവശ്യമാണെന്നും യുഎസ് വ്യക്‌തമാക്കി.
അതിനിടെ, ചർച്ചയിൽ ഇസ്രയേൽ പങ്കെടുക്കുമെന്ന് സർക്കാർ വക്‌താവ് ബിൽ ബേൺസും യുഎസ് മിഡിൽ ഈസ്‌റ്റ് പ്രതിനിധി ബ്രൈറ്റ് മക്‌ഗുർക്കും ചർച്ചകളിൽ യുഎസിനെ പ്രതിനിധീകരിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറിയും അറിയിച്ചു. ഹമാസ് നേതാവ് യഹ്യ സിൻവറാണ് സമാധാന ചർച്ചകൾക്ക് പ്രധാന തടസമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആരോപിച്ചു.
Most Read| 2000 കിലോഗ്രാം ഭാരം, ഒറ്റയടിക്ക് 30 കോടി മുട്ട; വിഴിഞ്ഞത്ത് അപൂർവ കാഴ്‌ചയായി സൂര്യമൽസ്യം