ഹരിദാസന്റെ കൊലപാതകം ആസൂത്രിതം, കുടുംബത്തെ പാർട്ടി സംരക്ഷിക്കും; കോടിയേരി

By Desk Reporter, Malabar News
Haridasan murder was pre planned, party to protect family; Kodiyeri
കൊല്ലപ്പെട്ട ഹരിദാസ്, കോടിയേരി ബാലകൃഷ്‌ണൻ
Ajwa Travels

തിരുവനന്തപുരം: തലശേരിയിലെ സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകം ആസൂത്രിതമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പാർട്ടി അനുഭാവികളെ പോലും ആർഎസ്എസ് വെറുതെ വിടുന്നില്ല. ആർഎസ്എസിന്റെ ഉന്നതതല ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

ആർഎസ്എസും ബിജെപിയും അക്രമ രാഷ്‌ട്രീയം നടത്തുമ്പോഴും സിപിഎം സംയമനം പാലിക്കുന്നതിനെ ദൗർബല്യമായി കാണരുതെന്നും കോടിയേരി പറഞ്ഞു. ഹരിദാസന്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.

ഹരിദാസ് വധക്കേസിൽ 11 പ്രതികളാണ് ഇതുവരെ പിടിയിലായത്. ബിജെപി തലശ്ശേരി മണ്ഡലം സെക്രട്ടറിയും ന്യൂമാഹി പെരുമുണ്ടേരി സ്വദേശിയുമായ പ്രജിത് എന്ന മൾട്ടി പ്രജിയാണ് അവസാനമായി പിടിയിലായത്. ഇയാൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആളാണ്. സിപിഎം പ്രവർത്തകരായ കണ്ണിപ്പൊയിൽ ബാബു, കെപി ജിജേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലെ പ്രതികൂടിയാണ് പ്രജിത്. ആർഎസ്എസ് ഒളിസങ്കേതത്തിൽ നിന്നാണ് അന്വേഷണ സംഘം പ്രജിത്തിനെ പിടികൂടിയത്.

ഫെബ്രുവരി 21ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. മൽസ്യ തൊഴിലാളിയായ ഹരിദാസന്‍, ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിന് തൊട്ടുമുന്‍പാണ് ആക്രമിക്കപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാന്‍ ശ്രമിച്ച സഹോദരനും വെട്ടേറ്റിരുന്നു. രക്ഷപ്പെടാന്‍ മതില്‍ ചാടുന്നതിനിടെ വെട്ടി വീഴ്‌ത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഹരിദാസിന്റെ ഇടതുകാല്‍ അറുത്ത് മാറ്റി വലിച്ചെറിഞ്ഞിരുന്നു. ശരീരത്തില്‍ ഇരുപതിലേറെ വെട്ടേറ്റിരുന്നു.

Most Read:  കെപിസിസി പുനഃസംഘടന; വിഡി സതീശനും, കെ സുധാകരനും നാളെ ചർച്ച നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE