കോഴിക്കോട്: കാട്ടുപന്നിയെ കൊല്ലാന്‍ കന്യാസ്ത്രീക്ക് ഹൈക്കോടതിയുടെ അനുമതി. കോഴിക്കോട് മുതുകാട് സെന്റ് ആഗ്നസ് കോൺവെന്റിലെ സിസ്റ്റർ ജോഫി ജോസിനാണ് പ്രത്യേക അനുമതി ലഭിച്ചത്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നായി അനുമതി ലഭിച്ച മുപ്പതോളം കർഷകരിലാണ് സിസ്റ്ററും ഉൾപ്പെടുന്നത്.
മഠത്തിലെ കൃഷിയിടത്തിൽ എന്ത് കൃഷിയിറക്കിയാലും കാട്ടുപന്നി കുത്തി നശിപ്പിക്കും. അവസാനമായി നട്ട നൂറ് ചുവട് കപ്പ പൂർണമായും കാട്ടുപന്നികൂട്ടം കുത്തി ഇളക്കി മറിച്ചിട്ടു. വേലി കെട്ടി സംരക്ഷിക്കാൻ നോക്കിയിട്ടും ഫലമുണ്ടായില്ല. അങ്ങനെയാണ് മഠത്തിലെ മദറായ സിസ്റ്റർ ജോഫി ഹൈക്കോടതിയെ സമീപിച്ചത്.
കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ ഏതുവിധേനയും കൊല്ലാനുള്ള അനുമതി നൽകാൻ കോടതി വനംവകുപ്പിനോട് നിർദ്ദേശിച്ചു. കാട്ടുപന്നിയെ കെല്ലാൻ അനുമതി ലഭിക്കുന്ന ആദ്യ കന്യാസ്ത്രീയാണ് ജോഫി. കോടതി ഉത്തരവ് പ്രകാരം വനംവകുപ്പിന്റെ അനുമതി ലഭിച്ചാലുടൻ കൃഷിയിടത്തിൽ കെണികൾ സ്ഥാപിച്ച് കാട്ടുപന്നിയെ പിടിക്കാനാണ് സിസ്റ്ററുടെ തീരുമാനം.
National News: കോവിഡ് ഇന്ത്യ; 30,773 രോഗബാധ, കേരളത്തിൽ 15.96% ടെസ്റ്റ് പോസിറ്റിവിറ്റി







































