ചിക്കാഗോ: അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന (ജൂലൈ 4ന്) പരേഡിന് നേരെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിലുണ്ടായ വെടിവെപ്പിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി. 24 പേർക്ക് പരിക്കേറ്റെന്നും ചിക്കാഗോ ഗവർണർ അറിയിച്ചു.
സംഭവത്തിൽ അക്രമിയായ 22കാരനെ സുരക്ഷാ സൈന്യം പിടികൂടി. റോബർട്ട് ക്രീമോക്കാണ് പിടിയിലായത്. ആറുമണിക്കൂര്‍ നീണ്ട തിരച്ചലിന് ശേഷമാണ് പ്രതിയെ സൈന്യം പിടികൂടിയത്.
അമേരിക്കയുടെ 246ആം സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ആയിരുന്നു ജനങ്ങളെ നടുക്കിയ വെടിവെപ്പ് നടന്നത്. സ്വാതന്ത്ര്യ ദിന പരേഡ് കാണാനും അതിൽ പങ്കെടുക്കാനും നൂറ് കണക്കിനാളുകൾ ഹൈലന്റ് പാർക്കിലെ തെരുവിലെത്തിയിരിന്നു. പരേഡ് നടന്നുകൊണ്ടിരിക്കെ പെട്ടെന്നാണ് വെടിവെപ്പുണ്ടായത്.
സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്നാണ് പത്ത് മിനുറ്റോളം നിർത്താതെ വെടിയുതിർത്തത് എന്നാണ് വിവരം. വെടിയൊച്ച കേട്ടതും ജനം പരിഭ്രാന്തരായി പലവഴിക്ക് ഓടി. പ്രാദേശിക സമയം പത്തരയോടെയാണ് സംഭവം. 20 തവണ വെടിയൊച്ച കേട്ടുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
സംഭവത്തെ തുടർന്ന് ഹൈലന്റ് പാർക്ക് നഗരത്തിന് അയൽപ്രദേശങ്ങളിലും പരേഡ് നിർത്തിവെച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഹൈലന്റ് പാർക്കിലും സമീപ നഗരങ്ങളിലും പോലീസ് കർശന സുരക്ഷയൊരുക്കി.
Most Read: ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസ് തന്നെയെന്ന് എസ്എഫ്ഐ








































