തിരുവനന്തപുരം: ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസ് ആണെന്ന് എസ്എഫ്‌ഐ സംസ്‌ഥാന കമ്മിറ്റി. കോണ്‍ഗ്രസിന്റെ അധമ രാഷ്‌ട്രീയം തിരിച്ചറിയണം. ബഫര്‍ സോണ്‍ വിഷയത്തില്‍ വയനാട് എംപി ഓഫിസിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിന്റെ മറവില്‍ മനഃപൂര്‍വം സംഘര്‍ഷം സൃഷ്‌ടിക്കാനായി ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസ് നേതൃത്വം തന്നെയാണെന്ന് വ്യക്‌തമായെന്നും എസ്എഫ്‌ഐ പ്രതികരിച്ചു.
പൊതുസമൂഹത്തെ വഞ്ചിച്ച് കലാപം സൃഷ്‌ടിക്കാന്‍ തയ്യാറായ കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ നെറികേടില്‍ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരണമെന്ന് എസ്എഫ്‌ഐ സംസ്‌ഥാന പ്രസിഡണ്ട് കെ അനുശ്രീ, സെക്രട്ടറി പിഎം ആര്‍ഷോ എന്നിവര്‍ അഭ്യർഥിക്കുകയാണെന്നും സംഘടന വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. രാഷ്‌ട്രീയ പകപോക്കലിന് രാഷ്‌ട്രപിതാവിനെ കരുവാക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഗോഡ്‌സെ കൊലചെയ്‌ത ഗാന്ധിയെ വീണ്ടും വീണ്ടും കൊലചെയ്യുകയാണ് കോണ്‍ഗ്രസെന്നും എസ്എഫ്‌ഐ പറഞ്ഞു.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്‌ഐ പ്രവര്‍ത്തകരല്ലെന്ന പോലീസ് കണ്ടെത്തല്‍ വിവാദമായിരിക്കുകയാണ്. വയനാട് എസ്‌പിയുടെ റിപ്പോര്‍ട് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. പോലീസ് ഫോട്ടോഗ്രാഫറുടെ ചിത്രവും മൊഴിയും അടിസ്‌ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. ഓഫിസ് ആക്രമണത്തില്‍ പോലീസിന് വീഴ്‌ചയുണ്ടായെന്നും കല്‍പ്പറ്റ ഡിവൈഎസ്‌പിക്കെതിരെ വകുപ്പ് തല അന്വേഷണം വേണമെന്നും എസ്‌പി ശുപാര്‍ശ ചെയ്‌തു.
Read Also: പിസി ജോർജിന് എതിരെ പരാതി നൽകാൻ വൈകിയതിൽ ദുരൂഹത; കോടതി