ഉപദ്രവിച്ചാൽ ഇന്ത്യ ആരെയും വെറുതെ വിടില്ല; ചൈനക്ക് ശക്‌തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

By Desk Reporter, Malabar News
Rajnath Singh
Ajwa Travels

ന്യൂഡെൽഹി: ചൈനക്ക് ശക്‌തമായ മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ദ്രോഹിച്ചാൽ, ഇന്ത്യ ആരെയും വെറുതെവിടില്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യ ഒരു ശക്‌തമായ രാജ്യമായി ഉയർന്നുവന്നിട്ടുണ്ടെന്നും ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്‌ഥകളിൽ ഒന്നായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്‌ത സിംഗ്, ഇന്ത്യ ‘സീറോ-സം ഗെയിം’ (ഒരു വശത്ത് നേട്ടവും മറ്റേതിന് തുല്യമായ നഷ്‌ടവും ഉണ്ടാകുന്ന) എന്ന നയതന്ത്രത്തിൽ വിശ്വസിക്കുന്നില്ലെന്ന സന്ദേശവും യുഎസിന് നൽകി. ഒരു രാജ്യവുമായുള്ള ബന്ധം മറ്റൊരു രാജ്യത്തിന് നഷ്‌ടം ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വാഷിംഗ്‌ടൺ ഡിസിയിൽ നടക്കുന്ന ഇന്ത്യ യുഎസ് ടു പ്ളസ് ടു മന്ത്രിതല യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പ്രതിരോധ മന്ത്രി. അതിനുശേഷം, IndoPACOM ആസ്‌ഥാനത്തെ മീറ്റിംഗുകൾക്കായി അദ്ദേഹം ഹവായിലേക്കും തുടർന്ന് സാൻഫ്രാൻസിസ്‌കോയിലേക്കും പോയി.

സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റ് നൽകിയ സ്വീകരണത്തിൽ, ചൈനയുമായുള്ള അതിർത്തിയിൽ ഇന്ത്യൻ സൈനികർ കാണിക്കുന്ന വീര്യത്തെക്കുറിച്ച് പ്രതിരോധ മന്ത്രി സംസാരിച്ചു. “അവർ (ഇന്ത്യൻ സൈനികർ) എന്താണ് ചെയ്‌തതെന്നും ഞങ്ങൾ (സർക്കാർ) എന്ത് തീരുമാനങ്ങളാണ് എടുത്തതെന്നും എനിക്ക് തുറന്ന് പറയാൻ കഴിയില്ല. പക്ഷേ, ഇന്ത്യയെ ഉപദ്രവിച്ചാൽ ഇന്ത്യ ആരെയും വെറുതെവിടില്ല എന്ന സന്ദേശം (ചൈനക്ക്) പോയിട്ടുണ്ട് എന്ന് എനിക്ക് തീർച്ചയായും പറയാൻ കഴിയും,”- അദ്ദേഹം പറഞ്ഞു.

Most Read:  പാകിസ്‌ഥാനി ഗാ​നം കേ​ട്ടു; യു​പി​യി​ൽ മുസ്‌ലിം കു​ട്ടി​ക​ൾക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE