ബെയ്ജിങ്: കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിക്കുകയും നേരത്തേ രോഗബാധ ഉണ്ടാകുകയും ചെയ്‌തവർക്ക് ഒമൈക്രോൺ വകഭേദത്തിൽ നിന്നും ശക്‌തമായ പ്രതിരോധം ലഭിക്കുന്നതായി പഠനം. ചൈനയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഫുഡ് ആൻഡ് ഡ്രഗ് കൺട്രോളിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ.
എന്നാൽ മറ്റു വകഭേദങ്ങളെക്കാൾ ഒമൈക്രോൺ അപകടം വിതക്കുന്നുണ്ടെന്നും ഗവേഷകർ കണ്ടെത്തി. എമെർജിങ് മൈക്രോബ്‌സ് ആൻഡ് ഇൻഫെക്ഷൻ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
രോഗമുക്‌തി നേടിയ 28 പേരുടെ സാംപിളുകളാണ് ഗവേഷകർ പരിശോധിച്ചത്. വാക്‌സിനെടുത്ത, കോവിഡ് വന്നിട്ടുള്ളവരുടെ രോഗപ്രതിരോധ ശേഷിയിൽ ഒമൈക്രോൺ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് പറഞ്ഞ പഠനത്തിന് നേതൃത്വം നൽകിയ യൗഷുൻ വാങ് എന്നാൽ ഒമൈക്രോണിനെതിരായ പ്രതിരോധശേഷി ഇപ്പോഴും ശക്‌തമായിത്തന്നെ തുടരുന്നുണ്ടെന്നും പറഞ്ഞു.
അതേസമയം രോഗമുക്‌തി നേടി ആറുമാസങ്ങൾക്ക് ശേഷം വാക്‌സിൻ പ്രതിരോധം ക്രമാതീതമായി കുറയുന്നുമുണ്ട്. ഈ വിഷയത്തിൽ വിശദമായ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ വ്യക്‌തമാക്കി.
Most Read: ശ്രീനഗറിലെ ഭീകരാക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് കശ്‌മീർ ടൈഗേഴ്‌സ്








































