രാജി സ്വീകരിക്കുന്നില്ല, ഇത് പീഡനം; കേന്ദ്ര സർക്കാരിനെതിരെ കണ്ണൻ ഗോപിനാഥൻ

2019ൽ കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് അഭിപ്രായ സ്വാതന്ത്ര്യ വിലക്ക് ചൂണ്ടിക്കാട്ടി കണ്ണൻ രാജിക്കത്ത് നൽകിയത്. രാജി നൽകുമ്പോൾ ദാദ്ര- നഗർ ഹവേലിയിൽ ഊർജ സെക്രട്ടറിയായിരുന്നു.

By Senior Reporter, Malabar News
Kannan Gopinathan
കണ്ണൻ ഗോപിനാഥൻ
Ajwa Travels

ന്യൂഡെൽഹി: രാജി സ്വീകരിക്കാത്ത പശ്‌ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ച് മുൻ മലയാളി ഐപിഎസ് ഉദ്യോഗസ്‌ഥനും കോൺഗ്രസ് നേതാവുമായ കണ്ണൻ ഗോപിനാഥൻ. ഇക്കാരണത്താൽ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് തടസമായെന്നും അദ്ദേഹം സാമൂഹിക മാദ്ധ്യമങ്ങളിൽ കുറിച്ചു.

പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് കണ്ണനെ പരിഗണിച്ചിരുന്നെങ്കിലും രാജി സ്വീകരിക്കാത്തതിനാൽ മൽസരിക്കാനായില്ല. 2019ൽ കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് അഭിപ്രായ സ്വാതന്ത്ര്യ വിലക്ക് ചൂണ്ടിക്കാട്ടി കണ്ണൻ രാജിക്കത്ത് നൽകിയത്.

രാജി നൽകുമ്പോൾ ദാദ്ര- നഗർ ഹവേലിയിൽ ഊർജ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ഒക്‌ടോബറിലാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. രാജി കേന്ദ്രം അംഗീകരിക്കാത്തതിനാൽ പ്രഫഷണലി തനിക്ക് മുന്നോട്ടുപോകാൻ കഴിയുന്നില്ലെന്നും ഇത് പീഡനമാണെന്നും കണ്ണൻ പറഞ്ഞു.

സിവിൽ സർവീസിൽ നിന്ന് രാജിവെച്ചിട്ട് ആറുവർഷമായി. ഇതിന് ശേഷം പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിലടക്കം കണ്ണൻ സജീവ സാന്നിധ്യമായിരുന്നു. ഇതിന്റെ പേരിൽ പലയിടത്തും പോലീസ് നടപടിയും നേരിട്ടു. ജോലിയിൽ തിരികെ പ്രവേശിക്കാൻ ആവശ്യപ്പെട്ടുള്ള കേന്ദ്ര ഉത്തരവ് നിരസിച്ചതിനും കേസുണ്ട്.

സർവീസിലിരിക്കെ കേരളത്തിൽ പ്രളയ കാലത്ത് നടത്തിയ സേവനം മുൻനിർത്തിയും കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്. അന്നത്തെ ദാദ്ര നഗർ ഹവേലി അഡ്‌മിനിസ്‌ട്രേറ്ററും ഗുജറാത്തിൽ നരേന്ദ്രമോദി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയുമായിരുന്ന പ്രഫുൽ ഘോഡാഭായ് പട്ടേലുമായുള്ള അഭിപ്രായ വ്യത്യാസവും രാജിയിലേക്ക് നയിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE