അർണബിന് ജാമ്യം, സുപ്രീംകോടതി കേന്ദ്രത്തിന് കീഴിലുള്ള സ്വയംഭരണ സ്‌ഥാപനമായി; കണ്ണൻ ​ഗോപിനാഥൻ

By Desk Reporter, Malabar News
Kannan-Gopinathan_2020-Nov-12
Ajwa Travels

ന്യൂഡെൽഹി: ആർക്കിടെക്റ്റ് ആൻവി നായിക് ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അറസ്‌റ്റ് ചെയ്യപ്പെട്ട് ജയിലിലായിരുന്ന റിപ്പബ്ളിക്‌ ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിൽ വിമർശനവുമായി മുൻ ഐഎഎസ് ഉദ്യോഗസ്‌ഥൻ കണ്ണൻ ​ഗോപിനാഥൻ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി ഇപ്പോൾ കേന്ദ്ര സർക്കാരിന് കീഴിലുള്ള സ്വയംഭരണ സ്‌ഥാപനമായി മാറിയിരിക്കുന്നുവെന്ന് കണ്ണൻ ​ഗോപിനാഥൻ ട്വീറ്റ് ചെയ്‌തു.

‘സെലക്‌ടീവ്‌ ജസ്‌റ്റിസ്‌ ഓഫീസ്’ എന്ന് സുപ്രീംകോടതി സ്വയം പേര് മാറ്റുന്നത് നന്നായിരിക്കും. പരമോന്നത കോടതിയുടെ വെറുപ്പുളവാക്കുന്ന മുൻ​ഗണനാ പരി​ഗണനയാണ് ഇതെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

മുംബൈ പോലീസ് അറസ്‌റ്റ് ചെയ്‌ത് തലോജി ജയിലിലായിരുന്ന അർണബിന് ഇന്നലെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. നവംബർ നാലിനാണ് ഇദ്ദേഹത്തിനെ അറസ്‌റ്റ് ചെയ്‌തിരുന്നത്‌. ഇതേ കേസിൽ അറസ്‌റ്റ് ചെയ്യപ്പെട്ട് ജയിലിലായിരുന്ന മറ്റു രണ്ടുപേർക്കും അർണബിനൊപ്പം ജാമ്യം അനുവദിച്ചു. ഇവരും ജയിൽ മോചിതരായി. ഇടക്കാല ജാമ്യത്തിനായി മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും നിഷേധിച്ചു. തുടർന്നാണ്, മഹാരാഷ്‌ട്ര സർക്കാർ, മുംബൈ പോലീസ് എന്നിവരെ എതിർ കക്ഷികളാക്കി അർണബ് സുപ്രീംകോടതിയെ സമീപിച്ചത്.

Related News:  അർണബിന് ജാമ്യം; എപ്പോഴാണ് ഇന്ത്യൻ ജുഡീഷ്യറി സ്വന്തം കാലിൽ നിൽക്കുക, പ്രിയങ്കഗാന്ധി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE